ആറന്മുള: കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ആറന്മുള പ്രകൃതിയുടെ പറുദീസയാണെന്നും അത് നശിപ്പിക്കുവാന്‍ അനുവദിക്കില്ലെന്നും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രാകേഷ് പി. നായര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ തൊണ്ണൂറ്റിമൂന്നാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാകേഷ് പി. നായര്‍.
പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭൂതി സമ്മാനിക്കുന്ന പ്രദേശം തന്നെയാണ് ആറന്മുള. ഈ ഈ സുന്ദരഭൂമിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും മൂലധനശക്തികളുടെ ദല്ലാള്മാരാണെന്നു രാകേഷ് പി. നായര്‍ അഭിപ്രായപ്പെട്ടു.
ആറന്മുള മിച്ചഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്ന സമരപ്രവര്‍ത്തകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. സിപിഐ(എം) കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.കെ. ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. അജിത് കുറുന്താര്‍ സ്വാഗതം പറഞ്ഞു. സ്വാമി പവനപുത്രദാസ്, സി.പി.ഐ(എം.) ജില്ലാ കമ്മറ്റി അംഗം കെ.എം. ഗോപി, അപ്പുക്കുട്ടന് നായര്‍, സിപിഐ (എം.) ചെന്നീര്‍ക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. കമലാസനന്, കെ.എന്‍. ഗോപിനാഥപിള്ള, എസ്. ശ്യാംകുമാര്‍, ശിവാരാജന് ചെന്നീര്‍ക്കര, സാവത്രി ബാലന്, പി. ഇന്ദുചൂഡന്, കെ.ഐ. ജോസഫ്, എം.എന്‍. ഹരി എന്നിവര്‍ പ്രസംഗിച്ചു.സത്യഗ്രഹത്തിന്റെ തൊണ്ണൂറ്റിനാലാം ദിവസമായ വ്യാഴാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സോമപ്രസാദ് എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: