Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മദനന്തേശ്വര വിനായകക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 03:43 pm IST
in Travel

കാസര്‍കോട്‌ ജില്ലയില്‍ മധുര്‍ പഞ്ചായത്തിലാണ്‌ മദനന്തേശ്വര ക്ഷേത്രം. മധൂര്‍ മഹാഗണപതി ക്ഷേത്രമെന്ന പേരിലാണ്‌ തെക്കേ ഇന്ത്യയില്‍ ഈ മഹാക്ഷേത്രം പ്രസിദ്ധമായിട്ടുള്ളത്‌. മൂടപ്പ സേവയിലൂടെ അനശ്വരമായ അപൂര്‍വ്വക്ഷേത്രം. പണ്ട്‌ ഈ പ്രദേശം മുഴുവന്‍ കാടുപിടിച്ചു കിടന്നിരുന്നു. ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറുള്ള ഈ സ്ഥലം ഉളിയത്തടുക്ക എന്നറിയപ്പെടുന്നു. ഇവിടെ വലിയൊരു ആല്‍മരമുണ്ട്‌. വെടിക്കെട്ടുല്‍സവത്തിന്‌ മദനന്തേശ്വരനെ എഴുന്നെള്ളിച്ച്കൊണ്ടുവരുന്ന മൂലസ്ഥാനം ഇതാണ്‌. പണ്ട്‌ ഇവിടെ മദാരുപുല്ലുവെട്ടുകയായിരുന്നു. അപ്പോള്‍ അരിവാള്‍ത്തല കല്ലില്‍ തട്ടി ചോരപൊടിഞ്ഞു. അതു കണ്ട അവള്‍ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിക്കൂടിയവര്‍ രാജാവിനെ വിവരമറിയിച്ചു. രാജാവായ ജയസിംഹന്‍ പരിവാരസമേതം അവിടെ എത്തി. മദാരുവിനേയും കൂട്ടി മധുവാഹിനി പുഴയുടെ പടിഞ്ഞാറേക്കരയില്‍ ആ ദിവ്യ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ച്‌ ക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ്‌ മധുര്‍ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരുദിവസം മദനന്തേശ്വരന്‌ പൂജചെയ്യുമ്പോള്‍ പൂജാരിയുടെ ഏഴുവയസ്സുള്ള മകന്‍ പുറത്തെ ഭിത്തിയില്‍ കരിക്കട്ടകൊണ്ട്‌ ഒരു ചിത്രം വരച്ചു. വലതുവശത്തേക്ക്‌ തുമ്പിക്കൈ നീട്ടിയ ഗണപതിയുടെ ചിത്രം. പിറ്റേദിവസം വെളുപ്പിന്‌ പിതാവിനോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടി കണ്ടത്‌ തലേന്ന്‌ താന്‍ വരച്ച ചിത്രത്തിന്റെ സ്ഥാനത്ത്‌ അതേവലിപ്പത്തിലുള്ള ഒരു മഹാഗണപതി വിഗ്രഹമാണ്‌. കുട്ടി ഭയന്ന്‌ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട്‌ ഓടിയെത്തിയ പൂജാരിയും വിഘ്നേശ്വരനെ ദര്‍ശിച്ചു. പെട്ടെന്ന്‌ കുറച്ച്‌ അരിമാവ്‌ കുഴച്ചുരുട്ടി ഉരുളകളാക്കി നിലവിളക്കിന്റെ തീ നാളത്തില്‍വെച്ച്‌ വാട്ടിയെടുത്തു. അത്‌ ഗണേശവിഗ്രഹത്തിനു മുന്‍പില്‍ നേദിക്കാനായി വയ്‌ക്കുകയും ചെയ്തു. ഇന്നും മധൂര്‍ ഗണപതിയുടെ ഇഷ്ടനൈവേദ്യം ഇതാണ്‌. പച്ചയപ്പം എന്നാണ്‌ അറിയപ്പെടുന്നത്‌. കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പംപോലെ മധൂര്‍ സിദ്ധിവിനായകന്റെ അപ്പത്തിനും രാജ്യാന്തര പ്രശസ്തി.മധൂര്‍ മഹാഗണപതിയുടെ മൂടപ്പസേവയ്‌ക്കുമുണ്ട്‌ ഖ്യാതി. സേവന നടക്കുമ്പോള്‍ ശ്രീകോവിലിനുള്ളില്‍ കരിമ്പുകൊണ്ട്‌ ഒരു വേലി തീര്‍ക്കും. അതിനുള്ളില്‍ നാല്‍പ്പത്തിയെട്ടു പറ അരിപൊടിച്ച്‌ ശര്‍ക്കര ചേര്‍ക്കാതെ കുഴച്ചാണ്ടാക്കിയ പച്ചപ്പം നിറയ്‌ക്കുന്നു. പിന്നെ നൂറ്റിയെട്ടു നാളീകേരത്തിന്റെ അഷ്ടദ്രവ്യവും തേനും നെയ്യും കല്‍ക്കണ്ടവും നിറയ്‌ക്കുന്നു അതിനുശേഷം പൂക്കള്‍കൊണ്ട്‌ അലങ്കരിച്ച്‌ പഴങ്ങള്‍കൊണ്ട്‌ മൂടുന്നു. പിന്നീടുള്ള പൂജയ്‌ക്കുശേഷം നട അടക്കുന്നു. അപ്പോഴേക്കും സമയം രാത്രി 12 മണി കഴിഞ്ഞിരിക്കും. അടുത്ത പ്രഭാതത്തില്‍ മൂടപ്പ സേവാദര്‍ശനത്തിനായി പതിനായിരക്കണക്കിനു ഭക്തര്‍ എത്തുന്നു. അപ്പവും നാളീകേരവും മറ്റു ഫലങ്ങളുംകൊണ്ട്‌ കണ്ഠംവരെയും മൂടപ്പെട്ടിരിക്കുന്ന ഗണേശനെ ദര്‍ശിക്കുന്നത്‌ ശിഷ്ടജീവിതത്തിനെ ഐശ്വര്യമായിരിക്കുമെന്ന്‌ അവരുടെ വിശ്വാസം. സേവ നടക്കുന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുണ്ടാകും. ലക്ഷക്കണക്കിനു രൂപാ ചെലവുവരുന്ന മൂടപ്പസേവ നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ശ്രേയസ്കരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

വിഷുസംക്രമത്തിന്‌ കൊടിയേറി അഞ്ചുദിവസത്തെ ഉത്സവം. ഉത്സവത്തിന്‌ ആനയില്ല. ആന കയറാത്ത അമ്പലമായും ഇതറിയപ്പെടുന്നു. ചൈത്ര വൈശാഖ മാസങ്ങളില്‍ ദിവസവും അത്താഴപുജ കഴിഞ്ഞാല്‍ തിടമ്പ്‌ നമസ്ക്കാര മണ്ഡപത്തിലെ തൊട്ടിലില്‍ കിടത്തും. പിന്നെ നടക്കുന്ന പൂജയാണ്‌ വസന്തപൂജ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.