നെഹാന്‍: ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് പതിച്ചുണ്ടായ അപകടത്തില്‍ 17 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സിര്‍മോര്‍ ജില്ലയിലെ മില്ലയിലാണ് അപകടം ഉണ്ടായത്.
400 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷരായി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹിമാചല്‍ സര്‍ക്കാര്‍ 20,000 രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: