ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. സീമാന്ത്രയിലെ 25, ഉത്തരാഘണ്ഡിലെ അഞ്ച്, ഹിമാച്ചല്‍ പ്രദേശിലെ നാല് മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി ഇന്ന് തെരഞ്ഞെടുപ്പ് അവസാനിക്കും. രണ്ട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ഈ ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്ര്ത്തിയാകും. ഉത്തര്‍പ്രദേശിലെ 15, ബീഹാറിലെ 7 പശ്ചിമ ബംഗാളിലെ ആറ് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
ലോക്സഭയിലെ 543 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇനി ബാക്കിയുള്ളത് 105 മണ്ഡലങ്ങള്‍ മാത്രമാണ്. വോട്ടെടുപ്പ് ആദ്യ മണിക്കൂറുകളില്‍ സമാധാനപരമാണ്. പശ്ചിമബംഗാളില്‍ ചില സ്ഥലങ്ങളില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവിടെയും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള പഹ്ലന്പട്ടണിലെ പോളിങ് ബൂത്തിലേക്കു ഗ്രനേഡ് ആക്രമണം നടന്നു. ഒരു സിആര്‍പിഎഫ് ജവാനു പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വോട്ടെടുപ്പിന്റ ആദ്യ ഒരു മണിക്കൂറില്‍ ബിഹാറില്‍ 4.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പല ബൂത്തുകളിലും രാവിലെതന്നെ നീണ്ട ക്യൂ ദൃശ്യമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യ വിലയിരുത്തലുകള്‍.
അമേഠിയില്‍ രാഹുല്‍ ഗാന്ധി, സുല്‍ത്താന്‍പൂരില്‍ വരുണ്‍ ഗാന്ധി, ഫൂള്പൂരില് മുഹമ്മദ് കൈഫ്, സരണില്‍ റാബറി ദേവി. ഹാജിപൂരില്‍ രാം വിലാസ് പാസ്വാന് പശ്ചിമ ബംഗാളിലെ ബാങ്കുരയില്‍ ബസുദേവാചാര്യ, മൂണ്‍ മൂണ്‍ സെന്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്.മന്ത്രി ബിസി ഖണ്ഡൂരി, ഹിമാച്ചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: