ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടാസംഘാംഗങ്ങളായ അഞ്ചുപേരെ എടത്വാ പോലീസ് പിടികൂടി.
എടത്വാ പാണ്ടങ്കരി ഒമ്പതില്ചിറയില് സാമുവലിന്റെ മകന് ജസ്റ്റസ് (36), പാണ്ടങ്കരി ചേരിവെരുത്തില് വീട്ടില്‍ കുട്ടപ്പന്റെ മകന് അനീഷ് (32), എടത്വാ ആറാം വാര്‍ഡ് കളപ്പുരയ്ക്കല്ച്ചിറ വീട്ടില്‍ ശശിയുടെ മകന് ശ്യാംരാജ് (27), എടത്വാ അഞ്ചാം വാര്‍ഡ് ചങ്ങങ്കരി എടത്തില്‍ പുത്തന്‍പറമ്പില്‍ റെജിയുടെ മകന് റോമിയോ മാത്യു (18), ചെറുതന പോച്ചമുറിയില് തുരുത്തില്വീട്ടില് മധുസൂദനന്റെ മകന് മനുസൂദനന്‍ (20) എന്നിവരെയാണ് എസ്ഐ: വി. രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സഹോദരങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഞായറാഴ്ച രാത്രി എടത്വാ പള്ളിക്ക് സമീപമായിരുന്നു സിപിഎം ഗുണ്ടാസംഘം അക്രമിച്ചത്. ബിജെപി രാമങ്കരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മാമ്പുഴക്കരി വാഴക്കൂട്ടത്തില്‍ സജീവ് (33), സഹോദരന് സന്തോഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ സന്തോഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാള്‍ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: