ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തെത്തുടര്‍ന്ന് പൂജ നിര്‍ത്തിവെച്ചിരുന്ന കേദാര്‍നാഥ് ക്ഷേത്രം ഒരു വര്‍ഷത്തിനു ശേഷം തുറന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ത്തില്‍ നൂറുകണക്കിന് പേര് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രം തുറന്നത്. ഈ മേഖലയില്‍ കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഹിമാലയത്തിലെ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്. ചതുര്‍ധാം യാത്ര ഇന്ന് പുനരാരംഭിക്കും.
തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി വലിയ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗംഗാമാതാവിനുള്ള സമര്‍പ്പണമാണ് ഗംഗോത്രി ധാം. ഇത് ഉത്തരകാശി ജില്ലയിലാണ്. ഇവ രണ്ടും അക്ഷയതൃതീയയ്ക്ക് രണ്ടു ദിവസം മുമ്പായി ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 50,000 ത്തിലധികം പേര് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
സൈനിക സേവനവും ദുരിതാശ്വാസ സേനാ വിന്യാസവും ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഈ വര്‍ഷത്തെ യാത്രയ്ക്ക് സംഘടിപ്പിച്ചിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്കായി ബയോമെട്രിക് രജിസ്ട്രേഷനും കാലാവസ്ഥയുടെ ജാഗ്രത നിര്‍ദ്ദേശം മൊബെയില്‍ ഫോണുകള്‍ വഴി അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: