ഡറാഡൂണ്‍: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പരാജയത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഉത്തരാഖണ്ഡെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നുതന്നെ ചെയ്യ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെയാണ് മോദി അഭിപ്രായപ്പെട്ടത്. 2013 ജൂണില്‍ ഉണ്ടായ വൊള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5000ലധികം പേര് മരിക്കുകയും ധാരാളംപേരെ കാണാതാകുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ ഒന്നുതന്നെ ചെയ്തിട്ടില്ല, വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ജനങ്ങള്‍ ഇപ്പോഴും കഴിയുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണെന്നും മോദി പറഞ്ഞു.
പ്രതിരോധസേനയിലെ കൂടുതല്‍പേരും ഉത്തരാഖണ്ഡില്‍നിന്നുള്ളവരാണ്, പോരാളികളുടെ നാടാണ് ഉത്തരാഖണ്ഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാന് സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലില്‍ ധാരാളം പട്ടാളക്കാര്‍ കൊല്ലപ്പെടുന്നു. രാജ്യത്ത് ധാരാളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജയ് ജവാന് ജയ് കിസാന്‍ എന്ന വാക്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ മര് ജവാന് മര് കിസാന്‍ എന്നാക്കിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലൂടെ അവരെയൊരു പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞു. സംസ്ഥാനസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ബദരിനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള മോദിയുടെ സന്ദര്‍ശനം തടഞ്ഞിരുന്നു.
എന്റെ യാത്ര അവസാനിപ്പിക്കാനാവില്ല, ദുരിതത്തിന് ഇരയായവരെ സഹായിക്കുന്നതിനായി ഒരു സാധാരണ പൗരനെന്നനിലയ്ക്ക് ഉത്തരാഖണ്ഡില്‍ എത്താനാകുമെന്നും തന്നെ തടയുന്നതുമൂലം ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമാണ് നഷ്ടമാക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: