കോട്ടയം: ലോകമുള്ളിടത്തോളം കാലം സ്വാമി വിവേകാനന്ദന് നിലനില്‍ക്കുമെന്ന് എംജി സര്‍വ്വകലാശാലാ വിവേകാനന്ദ ചെയര്‍ ചെയര്മാന് പ്രൊഫ. ഒ.എം. മാത്യു. ഭാരതത്തിന്റെ തേജസ്സും ഓജസ്സും ലോകമെമ്പാടും പരത്തിയ ആദ്ധ്യാത്മിക സൂര്യനായിരുന്നു വിവേകാനന്ദനെന്നും ഒ.എം. മാത്യു പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ജില്ലാ ഘടകം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ചിത്രത്തിനു നിറംകൊടുക്കല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍ടിസ്റ്റ് കെ.കെ. വാര്യര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ പ്രസിഡന്റ് വേണുപരമേശ്വരം അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലളിത കലാഅക്കാദമി പുരസ്കാരം നേടിയ ആര്‍ടിസ്റ്റ് പി.സി. മാമനെ മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ ആദരിച്ചു. വി പബ്ലിഷേഴ്സ് ചെയര്മാന് വി.കെ. മൂസാക്കുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എസ്.വി. പ്രദീപ്, തപസ്യ ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, കിളിരൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
70അടി നീളവും അഞ്ച് അടി വീതിയുമുള്ള മ്യൂറല്‍ ചിത്രങ്ങള്‍ ശില്പശാലയില് പ്രദര്‍ശിപ്പിച്ചു. നിറംകൊടുക്കല്‍ മത്സരത്തില്‍ സമ്മാനം ലഭിച്ച 180ഓളം കുട്ടികള്‍ ശില്പശാലയില് പങ്കെടുത്തു. ഇവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: