ആലുവ: വരയുടെയും വാക്കിന്റെയും ശില്‍പ്പകലയുടെയും പെരുന്തച്ചന് എം.വി. ദേവന് ആയിരങ്ങള്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിവരെ പുളിഞ്ചോട്ടിലെ വീട്ടിലും തുടര്‍ന്ന് വൈകിട്ട് 5 വരെ ആലുവ ടൗണ്‍ഹാളിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അന്ത്യോപചാരമര്‍പ്പിക്കാന്‍ സാഹിത്യ-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലും ടൗണ്‍ഹാളിലും എത്തിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, കെ.എല്‍. മോഹനവര്‍മ്മ, ഗാനരചയിതാവ് ആര്.കെ. ദാമോദരന്‍, പെരുമ്പടവം ശ്രീധരന്, എം. അച്യുതന്, കോടിയേരി ബാലകൃഷ്ണന്, അന്‍വര്‍സാദത്ത് എംഎല്‍എ, കടകപ്പിള്ളി രാമചന്ദ്രന്, ഫാ. അടപ്പൂര്, പിഎസി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, പി.സി. ചാക്കോ, കെ.ചന്ദ്രന്‍പിള്ള, ടി.എച്ച്.മുസ്തഫ, എം. തോമസ് മാത്യു, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ദേശീയസമിതി അംഗം നെടുമ്പാശ്ശേരി രവി, സംസ്ഥാന സമിതി അംഗം അഡ്വ. എ.കെ.നസീര്‍, വിഎച്ച്പി സംസ്ഥാന സെക്രട്ടറി എന്‍. മോഹനന്, സംഘടനാ സെക്രട്ടറി എം.സി. വില്സന്, ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്, തുടങ്ങിഒട്ടേറെപ്പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അഞ്ചുമണിയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് മൃതദേഹം അമ്പാട്ടുകാവ് പൊതുശ്മശാനത്തിലേക്ക് നീങ്ങിയത്. ദേവന്റെ ചെറുമകന് അശ്വന് സിദ്ധപാര്ത്ഥ് ചിതയ്ക്ക് തീ കൊളുത്തി. ദേവന്റെ ആഗ്രഹപ്രകാരം സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിരുന്നു. അനുസ്മരണസമ്മേളനം ഇന്ന് എറണാകുളം ഡര്‍ബാര്‍ഹാളില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: