ന്യൂദല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ ചാവേറാക്രമണമുണ്ടാകുമെന്ന് സൂചനയുള്ളതിനാല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് വിഎച്ച്പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍ടിടിഇ കൊലപ്പെടുത്തിയ മാതൃകയില്‍ മോദിക്കെതിരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അതിനാല്‍ മോദിയുടെ സുരക്ഷ ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് അശോക് സിംഗാള്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനും പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയും ദാവൂദ് ഇബ്രാഹീമുമായി ചേര്‍ന്ന് മോഡിക്കെതിരെ ആക്രമണം നടത്തുമെന്ന ആശങ്കയാണ് സിംഗാള്‍ പങ്കുവെച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷമായി മോദി ഭീകരവാദികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. അതിനു വേണ്ടി ഭികരവാദികള്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് പാറ്റ്ന സ്ഫോടനം. പിടിയിലായ ഭീകരവാദി യാസിന് ഭട്കലിന്റെ വെളിപ്പെടുത്തല്‍ ഇത് ശരിവെക്കുന്നു.എന്ത് സംഭവിക്കുന്നു എന്നത് പ്രശനമല്ല. ഞങ്ങള്‍ അതിന് വേണ്ടി എന്തും ചെയ്യും. എന്നാണ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് കറാച്ചിയില്‍ വെളിപ്പെടുത്തിയതും ഇത് തന്നെയാണ്, സിംഗാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: