ചെന്നൈ: പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ശ്രീലങ്കന്‍ വംശജനെ തമിഴ്നാട് പൊലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് പിടികൂടി.
ശ്രീലങ്കന്‍ കാന്‍ഡി സ്വദേശിയായ സഹീര്‍ ഹുസൈന് (37) ആണ് ഇന്നലെ ചെന്നൈയില്‍ പിടിലായത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നല്കിയ നിര്‍ദ്ദേശ പ്രകാരം തമിഴ്നാട്ടിലെ വിമാനത്താവളങ്ങള്‍ വഴി പോകുന്നവരുടെ ലിസ്റ്റ് ശ്രദ്ധിച്ചപ്പോഴാണ് പാക് ഹൈക്കമ്മീഷനുമായി നേരിട്ട് ബന്ധപ്പെടുന്ന യാത്രക്കാരനെ പൊലീസ് കണ്ടെത്തിയത്.
ദക്ഷിണേന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തമിഴ്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനുമായെത്തിയ ആളാണ് സഹീറെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിന് സംഭവവുമായി ബന്ധമുണ്ടെന്നും തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് സഹീര്‍ പൊലീസിനോട് വെളിപ്പെടുത്തി. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനായി ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സഹീര്‍ പൊലീസിനോട് പറഞ്ഞതായി ഒരു ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
സഹീര്‍ പിടിയിലായതോടെ ദക്ഷിണേന്ത്യയില്‍ നിന്ന് യുവാക്കളെ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രധാന കണ്ണി പൊളിഞ്ഞതായി കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: