മാനന്തവാടി: വയനാട്ടില്‍ ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ചവരെ വന്‍ പോലിസ് സന്നാഹത്തോടെ ഒഴിപ്പിക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേപ്പാടിക്കടുത്ത് നെടുമ്പാല,അരിപ്പറ്റ പ്രദേശങ്ങളില്‍ ഒന്നര വര്‍ഷം മുമ്പ് കുടിയേറിയവരെയാണ് ഒഴിപ്പിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്.
കുടിയേറ്റക്കാരെ ഏപ്രില്‍ 31നകം ഒഴിപ്പിക്കണണമെന്ന് ഹാരിസണ്‍ പ്ലാന്റേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ സമൂഹത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയില്പ്പെടുന്നവരാണ്.
ഭൂമിക്ക് വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരുടെ ഭൂമിയില്‍ അതിക്രമിച്ചു കയറാനുമുള്ള യാതൊരു അവകാശവും ആദിവാസികള്ക്കില്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
സുപ്രീം കോടതി വിധി പാലിച്ചുകൊണ്ട് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: