ചങ്ങനാശേരി: നഗരത്തിലെ ഗോഡൗണില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പച്ചരി, ചാക്കരി, ഗോതമ്പ് എന്നിവ ഉള്‍പ്പെടെ 300 ചാക്ക് റേഷന്‍ സാധനങ്ങളും ഇവ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നു ലോറികളുമാണ് ഞായറാഴ്ച്ച പോലീസ് പിടികൂടിയത്. ചങ്ങനാശേരിയില്‍ നടക്കുന്ന റേഷന്‍ കരിഞ്ചന്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ കെ.കെ.സജീവ്, എസ്ഐ ജെര്‍ലിന്‍ സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ലോറികളിലായി കയറ്റിയ റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. എസി റോഡിലെ പെട്രോള്‍ പമ്പില്‍ അരി കയറ്റിയ ലോറി പാര്‍ക്കു ചെയ്യുതായാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. ഈ ലോറി കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഒരു ലോറികൂടി എസി റോഡില്‍ കിടക്കുന്നതായും വേറൊരു ലോറി വണ്ടിപ്പോട്ടയിലെ സ്വകാര്യ ഗോഡൗണിനു സമീപവും കണ്ടെത്തിയത്. ഈ ലോറികളില്‍ നിന്നാണ് പച്ചരിയും ചാക്കരിയും ഗോതമ്പും പിടിച്ചെടുത്തത്. അരി കടത്തുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വണ്ടിപ്പേട്ടയിലെ സ്വകാര്യ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ അരി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഈ ഗോഡൗണ്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. പിടിച്ചെടുത്ത അരിയും ഗോതമ്പും പ്രാഥമിക പരിശോധനയില്‍ റേഷന്‍ സാധനങ്ങളാണെന്ന നിഗമമനമാണ് പോലിസിനുള്ളത്. പിടിച്ചെടുത്ത സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ രണ്ടര ലക്ഷത്തിലധികം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
ലോറിയിലുള്ള അരിയും ഗോതമ്പും തൂക്കി അളവു നിശ്ചയിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. എഫ്.സി.ഐ ക്വാളിറ്റി കണ്ട്രോളര്, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിന് വേണ്ടി പോലീസ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാര്‍, ഗോഡൗണ്‍ ഉടമ എന്നിവരുടെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. അവശ്യസാധനങ്ങള്‍ അനധികൃതമായി പൂഴ്ത്തിവയ്ക്കുകയും അനധികൃതമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ അവശ്യസാധന നിയമപ്രകാരവും റേഷനിംഗ് നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പോലീസ് സീല്‍ ചെയ്ത ഗോഡൗണ്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: