ചങ്ങനാശേരി: നഗരസഭാ ഓഫീസിന് മുന്നില്‍ പന്തല്‍ കെട്ടുന്നത് നിരോധിച്ച് ബോര്‍ഡ് സ്ഥാപിക്കണമെന്ന് കാണിച്ച് ട്രാഫിക് പോലീസ് അധികൃതര്‍ നഗരസഭയ്ക്ക് നല്കിയ കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കൗണ്‍സില്‍ യോഗം തീരുമിനിച്ചു. ഇതിനു പുറമെ നഗരസഭയ്ക്ക് സമീപവും കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്‍ഡിന് മുന്നിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ യോഗതീരുമാനമായി കത്തു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കടമുറി സംബന്ധിച്ച വിഷയം കോടതിയിലായതിനാല്‍ കോടതി തീരുമാനപ്രകാരം മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും യോഗം തീരുമാനിച്ചു. വിവിധ പെന്‍ഷനുകള്‍ക്ക് അപേക്ഷകള്‍ നല്കുന്നവരില് നിന്ന് അപേക്ഷകള്‍ നിരസിക്കുന്നവരെ തപാലിലൂടെ വിവരം അറിയിക്കാമെന്നും തീരുമാനമുണ്ടായി.
നഗരസഭാ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതായി നഗരസഭാംഗങ്ങള്‍ ആരോപിച്ചു. നഗരസഭാധ്യക്ഷ സ്മിതാ ജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന്, ജോസി സെബാസ്റ്റ്യന്‍,ജി. സുരേഷ്ബാബു, രാജേന്ദ്രപ്രസാദ്, പ്രസന്നന് പറാട്ട്, ആര്.ശിവകുമാര്‍, മാത്യൂസ് ജോര്‍ജ്ജ്, തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: