ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയടക്കം ഏഴു സംസ്ഥാനങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ. പ്രചാരണം ഇന്നലെ വൈകിട്ട് അഞ്ചിന് സമാപിച്ചു. തെലുങ്കാനയിലെ 119 നിയമസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഏഴാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്.
ആന്ധ്ര(17), ഗുജറാത്ത്(26),പഞ്ചാബ്(13), യു.പി(14), ബീഹാര്‍(7), ബംഗാള്‍(9), ജമ്മു കാശ്മീര്‍, ദാമന്‍ ദിയു, ഭാദ്രാ നഗര്‍ഹവേലി എന്നിവിടങ്ങളിലെ ഓരോ സീറ്റുകള്‍ എന്നിവയടക്കം എണ്പത്തൊന്പതു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ ഒറ്റദിവസമാണ് 26 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്.
അദ്വാനി(ഗാന്ധിനഗര്‍), മോദി(വഡോദര), മുരളീ മനോഹര്‍ ജോഷി(കാണ്‍പൂര്‍), രാജ്നാഥ് സിംഗ്(ലക്നോ), സോണിയ(റായ്ബറേലി), അരുണ്‍ ജെറ്റ്ലി(അമൃതസര്‍), ഉമാഭാരതി(ഝാന്‍സി), ശരദ് യാദവ്(മഥേപ്പുര) തുടങ്ങിയവാരണ് നാളെ ജനവിധി തേടുന്ന പ്രമുഖര്‍. ജെറ്റ്ലിയും ക്യാപ്ടന് അമരീന്ദര്‍ സിംഗും ഏറ്റുമുട്ടുന്ന അമൃത്സറിലാണ് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. ഗുജറാത്തില്‍ 1,86,460 പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: