കൊച്ചി: വിവിധ വേഷങ്ങളില്‍ ഭാവങ്ങളില്‍ നൃത്ത വേദികളില്‍ നിറഞ്ഞു നിന്ന അര്‍ച്ചിത അനീഷ്കുമാറാണ് കേളി-2014ലെ കലാതിലകം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കേരളനടനം, കുച്ചിപ്പുടി എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അര്ച്ചിതക്ക് ലഭിച്ചത് 25 പോയിന്റുകളാണ്.
എറണാകുളം സെന്റ തെരേസാസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചിത അനീഷ് കുമാര്‍. സെന്റ് തെരേസാസിന് ഓള് റൗണ്ടര്‍ കീരീടം നേടികൊടുക്കുന്നതില്‍ അര്‍ച്ചിതയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ എംജി കലോത്സവത്തിലും എറണാകുളം മെന്റ് തെരേസാസിന് തന്നെയായിരുന്നു കലാതിലക പട്ടം കിട്ടിയത്. കഴിഞ്ഞ വര്‍ഷം കലാതിലകമായ അശ്വതി ജുഗേഷ് നേടിയത് 15 പോയിന്റാണെങ്കില്‍ ഇക്കുറി അര്‍ച്ചിത അനീഷ് കുമാര്‍ നേടിയത് 25 പോയിന്റാണ്. കണ്ണൂര്‍ കക്കാടിലുളള അനീഷ് കുമാര്‍ അനിത ദമ്പതികളുടെ ഏകമകളാണ് അര്‍ച്ചിത. ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന അനീഷ്കുമാര്‍ മകളുടെ നൃത്തവാസനക്ക് പ്രോത്സാഹനം നല്കി ഇപ്പോള്‍ നാട്ടില്‍ തന്നെയുണ്ട്. നൃത്ത വേദികളിലും നിറഞ്ഞ സാന്നിദ്ധ്യമായ അര്‍ച്ചിത അനീഷ്കൂമാര്‍ സിനിമ അഭിനയത്തേക്കാള്‍ നൃത്തത്തില്‍ അറിയപ്പെടുന്ന താരമാകുക എന്ന ആഗ്രഹത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. എംജി സര്‍വ്വകലാശാല പ്രതിഭാപട്ടം കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് അര്‍ച്ചിത ജന്മഭൂമിയോട് പറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കലാമണ്ഡലം ലീലാവതിയുടെ ശിക്ഷണത്തിലും, ഫോക്സ് ഡാന്‍സ് സതീഷ് കക്കാട്, കേരള നടനം വിനയചന്ദ്രന് തിരുവനന്തപുരം, കുച്ചിപ്പുടി അനുപമ മോഹന്‍ എറണാകുളം എന്നിവരുടെ ശിക്ഷണത്തിലുമാണ് അര്‍ച്ചിത അഭ്യസിക്കുന്നത് ഗുരുക്കന്മാര്.
പാല സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥി അര്ജ്ജുന് ലാലാണ് എംജി യൂണിവേഴ്സിറ്റി കലോത്സവം കേളി-2014 ലെ കലാപ്രതിഭ. കൊളാഷ്, ക്ലേമോഡലിങ് തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളിലെ മികവില്‍ നേടിയ 10 പോയിന്റമായാണ് അര്ജ്ജുന് ലാല്‍ കലാപ്രതിഭയായത്. ഇടുക്കി ചെറുതോണി സ്വദേശിയായ അര്‍ജ്ജുന്‍ലാല്‍ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂള്‍ കലാധ്യാപകനായ ഹരിലാലിന്റെയും മണിയാരന്കുടി വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂള്‍ അധ്യാപികയായ ശ്രീകലയുടെയും ഏകമകനാണ്. കല ഒരു ഉപാസനയായി കരുതുന്ന ഈ കുടുംബം വീടിന് നല്‍കിയത് ശില്പശാല എന്ന പേരും. അച്ഛന് തന്നെയാണ് അര്‍ജ്ജുന്റെ ഗുരു. പത്തിലും പന്ത്രണ്ടിലും വച്ച് സംസ്ഥാനതലത്തില്‍ നടന്ന സ്കൂള്‍ കലോത്സവങ്ങളില്‍ ക്ലേമോഡലിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പ്രതിഭാപട്ടം പ്രതീക്ഷയില്ലാതിരുന്ന അര്ജുന് തനാണ് കലാപ്രതിഭ എന്ന വാര്‍ത്ത അതിശയത്തോടെ അറിയുന്നത് മൂവാറ്റുവുഴയില് എത്തിയപ്പോള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: