ശ്രീനഗര്‍: കേന്ദ്രമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയുമായ ഫാറൂഖ് അബ്ദുള്ള പങ്കെടുക്കേണ്ടിയിരുന്ന റാലിക്കു മുമ്പ് ശ്രീനഗറിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
മദ്ധ്യകാശ്മീരിലെ ബഡ്ഗാം ജില്ലയിലെ മാഗം ടൗണ്‍ഷിപ്പിനു സമീപത്തെ ബസ് സ്റ്റാന്‍ഡിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ ഒമ്പതു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗ്രനേഡ് ആക്രമണമോ, ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ അബ്ദുള്ള പങ്കെടുത്ത മറ്റൊരു റാലിക്കു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞെങ്കിലും ആളപായം ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: