പാലാ: പാലാ സബ് ആര്‍ടി ഓഫീസില്‍ മാസങ്ങളായി കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായത് മൂലം ഓഫീസിലെ ഇടപാടുകള്‍ താളം തെറ്റുന്നു. ഓഫീസിലെ പഴകിയ കമ്പ്യൂട്ടറുകളും പ്രിന്ററുകളും എല്ലാം തന്നെ നിശ്ചലമാണ്. 15 ഓളം കമ്പ്യൂട്ടറുകള്‍ ഉള്ള ഇവിടെ ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്. ഇത് മൂലം പുതിയ വാഹന രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ്, സി.എഫ് ടെസ്റ്റ് ഇവയുടെ റിക്കാര്‍ഡുകള്‍ യഥാസമയം നല്കാന് കഴിയാതെ കഴിയാത്ത അവസ്ഥയിലാണ്. ദിവസേന നൂറുകണക്കിന് ഇടപാടുകാരാണ് വാഹനസംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്ക് പാലാ ആര്‍ടിഓഫീസിന്റെ സേവനം തേടുന്നത്. എന്നാല്‍ വാഹന സംബന്ധമായ രേഖകള്‍ യഥാസമയം നല്കാന് കഴിയാതെ അധികൃതരും കുഴങ്ങുകയാണ്. സംസ്ഥാനത്തെ ആര്‍ടിഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഇവിടുത്തെ കമ്പ്യൂട്ടര്‍ സംവിധാനം. കാലപ്പഴക്കം കൊണ്ട് പ്രവര്ത്തനരഹിതമായവയാണിവ. ഗുണമേന്മയില്ലാത്ത പ്രിന്ററിലെടുക്കുന്ന രേഖകളും ചിത്രങ്ങളും തെളിയാതെ വികൃതമാകുന്നതും വാഹന ഉടമകളെ വലയ്ക്കുന്നുണ്ട്.
വാഹനസംബന്ധമായി എപ്പോഴും കൈവശം വയ്ക്കേണ്ട വിലപ്പെട്ട രേഖകളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നതതലങ്ങളിലുള്ളവരുടെ അനാസ്ഥമൂലം വികലമാകുന്നത്.
പുതിയവ സ്ഥാപിക്കുന്നതിനുള്ള റിപ്പോര്‍ട്ട് പോയിട്ടുണ്ടെന്നും നടപടികള്‍ ആയിവരുന്നതായും പാലാ ആര്‍ടി ഓഫീസ് അധികാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: