തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണറില്‍ എങ്ങനെയാണ് തിരുവാഭരണം കാണാനിടയായത് എന്നതിനെക്കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങാന്‍ വിശദവും വിദഗ്ദ്ധവുമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
മണിക്കിണറില്‍ നിന്നും തിരുവാഭരണം കിട്ടിയതോടെ നാളിതുവരെ ഭക്തജനങ്ങള്‍ക്കുണ്ടായിരുന്ന മനോവേദനക്കും ഉത്കണ്ഠക്കും വിരാമമായിട്ടുണ്ടെങ്കിലും ആ സംഭവം സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രസക്തിയും ഒരിക്കല്‍ക്കൂടി വര്‍ദ്ധിച്ചിരിക്കുകയാണ്.
തിരുവാഭരണം നഷ്ടപ്പെട്ടനാള് മുതല്‍ ഭക്തജനങ്ങള്‍ വ്യാപകവും ശക്തവുമായ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അന്വേഷണം ദുര്‍ബലവും പ്രഹസനവും മാത്രമായിരുന്നുവെന്ന് വ്യക്തമായി. ദേവപ്രശ്നത്തില്‍ വെളിപ്പെട്ട സൂചനകളൊന്നും അധികാരികള്‍ ചെവിക്കൊണ്ടില്ല. അന്വേഷണം ഊര്ജ്ജിതപ്പെടുത്താനല്ല തണുപ്പിക്കാനും സ്തംഭിപ്പിക്കുവാനും മാത്രമാണ് അധികാരികള്‍ ശ്രമിച്ചതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: