കോട്ടയം: ആത്മവിശ്വാസത്തോടെ ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും സ്ത്രീകളെ തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്ത്രീസമത്വം ഉറപ്പാക്കാനാവൂ എന്ന് അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്. ശ്രീലേഖ പറഞ്ഞു. സ്ത്രീ – പ്രചോദനാത്മക മാറ്റത്തിനായി” എന്ന വിഷയത്തെ ആസ്പദമാക്കി എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ. കേരളത്തിലെ പോലീസ് ഇന്‍ഡ്യക്ക് മാതൃകയായിട്ടാണ് വര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് 24 മണിക്കൂറും പരാതി തുറന്നു പറയാന്‍ വനിതാ പോലീസ് പരാതി സംവിധാനം നിലവിലുണ്ട്. എന്നാല്‍ തല്‍സമയം പോലീസ് ഇടപെടല്‍ അനിവാര്യമായ പരാതികള്‍ ലഭിക്കാറില്ല എന്നതാണ് സത്യം. സര്‍ക്കാരും പോലീസ് വകുപ്പും സ്ത്രീ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ജനമൈത്രി, വനിതാ ഹെല്‍പ്പ് ഡസ്ക്ക് തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം. സാമൂഹ്യ പുരോഗതി മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സ്ത്രീകളോടുള്ള സമൂഹ കാഴ്ചപ്പാടിലും മാറ്റം വരണം. ഇതിന് സ്ത്രീകള്‍ തന്നെ മുന്‍കൈയെടുക്കണം. സമൂഹത്തിന്റെ ആദരം അധികാരത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അധികാരസ്ഥാനങ്ങളെ ഇകഴ്ത്തുന്ന എത്രയോ അനുഭവങ്ങള്‍ നമുക്ക് അിറയാം.അറിവിനും അധികാരത്തിനുമപ്പുറം ആത്മാര്ത്തമായ ഇടപെടലുകളാണ് ഒരു വ്യക്തിക്ക് ആദരം നല്‍കുന്നത്. മാറ്റത്തിന്റെ ചാലകശക്തിയായി മാറാന്‍ സ്ത്രീകള്‍ക്ക് കഴിയും. – ശ്രീലേഖ പറഞ്ഞു. എസ്. ശാരദക്കുട്ടി, എം. പത്മകുമാരി അമ്മ, ജെ. ലേഖ, സുജ എ.എന്‍, എസ്. സുജ എന്നിവര്‍ സംസാരിച്ചു. പി.ആര്.ഒ ജി. ശ്രീകൂമാര്‍ സ്വാഗതവും, സന്ധ്യ.ജി.കുറുപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: