മൂവാറ്റുപുഴ: ഇടമലയാര്‍ ജലസംഭരണിയില്‍ രണ്ടാഴ്ചയോളമായി ഇടത് മുന്‍കൈക്ക് പരിക്കേറ്റ് കിടക്കുന്ന ആനയെ കോതംമംഗലം എംഎല്‍എ ടി.യു. കുരുവിള സന്ദര്‍ശിച്ചു. എണ്ണയ്ക്കല്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി.എ. സുധീഷ് കുമാര്‍, ടി.എസ്. സിജു, ടി.എ. മുജീബ് എന്നിവരും കൂടെയുണ്ടായിരുന്നു. ആനയ്ക്ക് നിലവിലുള്ള ചികിത്സ കൂടാതെ വിദഗ്ധരായ ഡോകട്ര്മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി വകുപ്പ് മന്ത്രിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ആന കരയ്ക്ക് കയറുന്നതിനുള്ള ചികിത്സ രീതിയാണ് ഇപ്പോള്‍ ഡോ. ശശീന്ദ്രദേവിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. 100 ഗുളികകള്‍ വീതം രണ്ട് നേരവും പൈനാപ്പിളിനുള്ളില്‍ വച്ച ശേഷം പനമ്പട്ട പൊതിഞ്ഞാണ് നല്കി വരുന്നത്.
ആനയുടെ കൈഭാഗത്തുള്ള നീരിന് ശമനം ഉണ്ടെങ്കിലും കരയ്ക്ക് കയറിയ ശേഷം വീണ്ടും വെള്ളത്തിലേക്ക് തന്നെ ഇറങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. ആന രാത്രിക്കാലങ്ങളില്‍ കരയ്ക്ക് കയറി പുലര്‍ച്ചെ വെള്ളത്തിലിറങ്ങുമെന്നാണ് വനപാസകര് പറയുന്നത്. ആനയുടെ കൈക്ക് അനുഭവപ്പെടുന്ന വേദന കുറയുന്നതിനും കരയിലേക്കാളും വെള്ളതിതലിറങ്ങുമ്പോള് ഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നും കാരണമെന്നും വനപാലകര്‍ വ്യകത്മാക്കുന്നു. ഇതിനിടയില്‍ ആന ഓരോ ദിവസം തോറും അക്കരെ ഇക്കരെ നീന്തുന്നതും താവളം മാറ്റുന്നതും വനപാലകര്രുടെ വിരീക്ഷണത്തെ തകിടം മറിക്കുന്നു. ആനയെകാണാന്‍ ആനക്കൂട്ടം എത്തുമ്പോള്‍ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് ആന എത്തുന്നതും ചില ആനകള്‍ വെള്ളത്തില്‍ കിടക്കുന്ന ആനയെ തലോടുന്നതും സ്ഥിരം കാഴ്ചയാണ്.
എന്നാല്‍ ആനയെ കരകയറ്റുന്നതിനുള്ള രീതികള്‍ കൂട്ടത്തോടെയെത്തുന്ന ആനകള്‍ കാണിക്കുന്നില്ലെന്നും പറയുന്നു. ഇതോടെ ഒറ്റപ്പെടുന്ന ആന വീണ്ടും ഇക്കരയക്ക് നീന്തി സ്ഥിരം താവളത്തിലേക്ക് എത്തുകയാണ്. ആനയുടെ തുമ്പികൈയുടേയും വാലിന്റെയും കണ്ണിന്റേയും ഭാഗങ്ങളില്‍ വെള്ളപ്പാടുപോലെ കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി വെള്ളത്തില്‍ കിടക്കുന്നതു മൂലമാകാം എന്ന നിഗമനവും ഉണ്ട്. എന്നാല്‍ ഇത് ആനയെ ആദ്യം വെള്ളത്തില്‍ അകപ്പെട്ട സമയത്തില്‍ നിന്നും കുറവ് വന്നിട്ടുണ്ടെന്നും വളരെയധികം ആനയ്ക്ക് ശാരീരികമായ ഉണര്‍വ് മരുന്ന് നല്കുന്നതിലുടെ കാണുന്നുണ്ടെന്നുമാണ് വനപാലകര്‍ പറയുന്നത്.
എന്നാല്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയും നിര്‍ദേശവും ഡാമില്‍ കിടക്കുന്ന ആനയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യമാണ്. ഒരു മാസം കൊണ്ട് ഇപ്പോഴത്തെ ചികിത്സയിലുടെ ആന കരയ്ക്ക് കയറും എന്നാണ് വനപാലകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആനയുടെ മുന്‍ കൈയിലെ ജോയിന്റിന്റെ ഇളക്കമാണെന്നും മരുന്ന് കൊണ്ട് ഇതിന് മാറ്റമുണ്ടാകുമെന്നും വ്യക്തമാക്കുമ്പോള്‍ നിലവിലെ കൈയുടെ സ്ഥിതി പഴയ സ്ഥിതിയെലെത്താന് കഴിയിലെന്നും മുടന്തനായി തന്നെ വനത്തിലേക്ക് കയറി പോവുമെന്നുള്ള വിശ്വാസത്തിലാണ് വനപാലകരും ചികിത്സിച്ചു വരുന്ന ഡോക്ടറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: