മുണ്ടക്കയം: മാങ്ങാപേട്ട നിവാസികല്‍ക്ക് ഭീതിയുടെ ദിനമായിരുന്നു ഇന്നലെ. രാവിലെ ഏഴുമണിക്ക് ഏഴുമാസം പ്രായമുള്ള ഇവോണുമായി മുറ്റത്തിറങ്ങിയതായിരുന്നു ഈറ്റയ്ക്കാപറമ്പില് സജനമ്മ മധു. കുട്ടിയെ തോളത്തിട്ട് മുറ്റത്തു നടക്കുന്നതിനിടയിലാണ് വീടിന്റെ പിന്നിലെ ചെറുതിട്ടയില്‍ നില്ക്കുന്ന പുലിയെ കണ്ടത്. പുലിയെ കണ്ടമാത്രയില്‍ അലറിനിലവിളിച്ച സജനമ്മ തൊട്ടടുത്തനിമിഷം കുട്ടിയുമായി വീടിനുള്ളില്‍ കയറി വാതിലടച്ചു.
തിട്ടയില്‍ നിന്നും ചാടിയിറങ്ങിയ പുലി സാവധാനം മുറ്റത്തുകൂടി റോഡിലേക്ക് നടന്നു. പുലി റോഡു മുറിച്ചുകടക്കുന്നതും കമ്പിവേലി ചാടിക്കടക്കുന്നതും വനത്തിലേക്ക് പോകുന്നതും സനജമ്മ നേരില്‍കണ്ടു. ഈ നിമിഷങ്ങള്‍ സജനമ്മ ഭയത്തോടെയാണ് ഓര്‍ക്കുന്നത്. പുലിയെ കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലന്നും വീടിനു മുറ്റത്തിറങ്ങാന്‍ പോലും ഭയമാണെന്നും സജനമ്മ ജന്മഭൂമിയോട് പറഞ്ഞു. പുലിയെ കണ്ടനിമിഷം തന്നെ വീടിനുള്ളില്‍ കയറി വാതിലടക്കാന്‍ തോന്നിയത് രക്ഷയായെന്ന് കൊച്ചുമകനെ മാറോടുചേര്‍ത്തുപിടിച്ച് സജനമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: