ന്യൂദല്‍ഹി: ദല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം ഇന്ത്യന്‍ മുജാഹിദീനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2010 സെപ്തംബറില്‍ ജുമാ മസ്ജിദ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരില്‍ ഒരാളായ യാസിന് ഭട്കലും സഹായിയായ അസദുള്ള അക്തര്ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഭട്കലിനും അക്തറിനുമെതിരെ കൊലപാതകശ്രമം, കുറ്റകരമായ ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതിനുമുന്പ് ആക്രമണം നടത്തിയതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. വിദേശരാഷ്ട്രങ്ങളെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍നിന്നും പിന്തിരിപ്പിക്കുന്നതിനായി ആതിഥേയരാജ്യമായ ഇന്ത്യയുടെ അവസ്ഥ ദുര്‍ബ്ബലവും അസ്വസ്ഥവുമാണെന്നുമാണെന്ന് ചിത്രീകരിക്കുന്നതിനുവേണ്ടിയാണ് ആസൂത്രിതമായ ഗൂഢാലോചന നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
ദല്‍ഹിയിലെ പാഹാഡ്ഗഞ്ചിലുള്ള ജര്‍മ്മന്‍ ബേക്കറിലെ വിദേശിയരായ സഞ്ചാരികളെ ലക്ഷ്യം വച്ചാണ് യാസിന് ആയുധങ്ങള്‍ സ്വന്തമാക്കിയത്. അതുകൂടാതെ ഖ്വാദീല് സിദ്ധിഖ് പൂനൈയിലെ യാര്‍വാഡ ജയിലില്‍ സംശയാസ്പദമായി കൊല്ലപ്പെട്ടു. തുടര്‍ന്ന് ജര്‍മ്മന്‍ ബേക്കറിയില്‍ ആക്രമിക്കാന്‍ ആലോചിച്ചെങ്കിലും നിഷ്ഫലമാക്കുകയായിരുന്നു. അതിനുശേഷം 2010 സെപ്തംബര്‍ 10ന് ജുമാ മസ്ജിദിന്റെ മൂന്നാമത്തെ കവാടത്തില്‍ വിദേശികളുമായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതും യാസിനാണ് . മസ്ജിദിന്റെ പുറത്തുണ്ടായിരുന്ന കാറില്‍ പ്രെഷര്‍കുക്കര്‍ ബോംബ് ഘടിപ്പിച്ച് തീവ്രത കുറഞ്ഞ സ്ഫോടനം നടത്താന്‍ തീരുമാനിച്ചതും യാസിന് തന്നെയാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ഏപ്രില്‍ 30 നാണ് കുറ്റപത്രത്തിന്മേല് കോടതിയുടെ സൂക്ഷമപരിശോധന നടത്തുന്നത്. അന്വേഷണസമയത്ത് ഇവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു ഇവര്‍ക്കെതിരെ ഏഴ് കുറ്റങ്ങള്‍ ചുമത്തിട്ടുണ്ട്, സിദ്ധിഖും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജര്മ്മന്ബേക്കറി ആക്രമണം നിഷ്ഫലമായതിനാല്‍ ഇന്ത്യന്‍ മുജാഹിദീന്റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ത്യയിലേയ്ക്ക് അയച്ച പാകിസ്ഥാനിയായ സിയാ ഉര് റഹ്മാന് ഏലിയാസ് വഖസ് അറസ്റ്റിലായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുമ്പോള്‍ ഭീകരാക്രമണം നടത്താന്‍ പറ്റിയസമയമാണെന്ന് 2010 ജൂലൈ അവസാനം ഐഎം സ്ഥാപകന്‍ റിയാസ് അക്തറോട് നിര്‍ദ്ദേശിച്ചിരുന്നതായി അക്തര്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: