ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലിപോ കുമെന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ എസ്.പി നേതാവ് മുലായം സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. മുലായം പ്രഥമ ദൃഷ്ട്യാ പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു. തിങ്കളാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷന് മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ 3ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ റാലിയിലാണ് മുലായം ഭീഷണി മുഴക്കിയത്.
സര്‍ക്കാര്‍ െ്രെപമറി സ്കൂളിലെ താത്കാലിക അദ്ധ്യാപകരോടായിരുന്നു മുലായത്തിന്റെ ഭീഷണി. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുടങ്ങുമെന്ന് ഗ്രാമീണരെ ഭീഷണിപ്പെടുത്തിയതിന് മഹാരാഷ്ട്ര ഡപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ കഴിഞ്ഞ ദിവസം പുലിവാല് പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കളക്ടറോട് കമ്മീഷന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. അതിനു തൊട്ടുപിന്നാലെയാണ് മുലായവും പുലിവാല് പിടിച്ചത്. പിഡിപിക്കാര്ക്കെതിരെ ഭീഷണി മുഴക്കിയതിന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുളളയും കുരുക്കിലായിട്ടുണ്ട്. കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പിഡിപിക്കാരാണെന്നും എനിക്കധികാരമുണ്ടായിരുന്നെങ്കില് അവരെ ഒരു നൂറു തവണ ഞാന്‍ ആക്രമിച്ചേനേയെന്നുമായിരുന്നു കമന്റ്.
തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലി പോകുമെന്ന് മുലായം
പ്രതികരിക്കാൻ ഇവിടെ എഴുതുക: