ന്യൂദല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലും കനത്ത പോളിംഗ്. ഇരുപത് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 63%(2009ല്‍ 48%) ആണ് പോളിംഗ്. കര്‍ണ്ണാടക- 68%(59%), ഝാര്‍ഖണ്ഡ്- 62%(58%), ഒറീസ-70%(66%), മധ്യപ്രദേശ്-54%(46%), മഹാരാഷ്ട്ര- 55%(54%), പശ്ചിമ ബംഗാള്‍-80%(81%), ഉത്തര്‍പ്രദേശ്- 58%, ഛത്തീസ്ഗഢ്- 64%, മണിപ്പൂര്‍- 74%, ജമ്മുകാശ്മീര്‍- 69%, ബീഹാര്‍ 58% എന്നിങ്ങനെയാണ്ശതമാനക്കണക്ക്.
121 സീറ്റുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. കര്‍ണ്ണാടകത്തില്‍ അതിശക്തമായ തെരഞ്ഞെടുപ്പാണ് നടന്നത്. 28 സീറ്റുകളില്‍ 20ലേറെ നേടിയെടുക്കാന്‍ ബിജെപിയും നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചു. ബാംഗ്ലൂരിലെ നാലു സീറ്റുകളിലും മികച്ച മത്സരമാണ് നടന്നത്. ഇവിടെ വോട്ടിംഗ് ശതമാനത്തിലും വര്‍ദ്ധനയുണ്ട്. രാജസ്ഥാനില്‍ ഏകപക്ഷീയമായ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മത്സരം നടന്ന 20 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: