ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രസങ്കേതം മയില്‍പീലി തൂക്കങ്ങളുടെ വര്‍ണ്ണാഭയില്‍ തിളങ്ങി നിന്ന ദിനരാത്രങ്ങളായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന വഴിപാടുകളിലൊന്നാണ് മയില്‍പീലിത്തൂക്കം. വനവാസകാലത്ത് തങ്ങളുടെ കഷ്ടപ്പാടുകള്‍ തീര്‍ന്നാല്‍ ഭദ്രകാളിക്ക് നരബലി നല്‍കാമെന്ന കുന്തിദേവിയുടെ നേര്‍ച്ച നടത്തുവാന്‍. ദേവീസമീപത്ത് എത്തിയ അര്‍ജ്ജുനന്റെ ഭക്തിയില്‍ പ്രസന്നയായ ദേവി തന്റെ ചെറുവിരല്‍ നഖം കൊണ്ട് അര്‍ജ്ജുനനെ കോര്‍ത്തുയര്‍ത്തി രക്തം പാനം ചെയ്ത് തൃപ്തിയടഞ്ഞു. ഈ സമയം ദേവിയെ സ്തുതിച്ച് അര്ജ്ജുനന് ചെയ്ത നൃത്തമാണ് അര്‍ജ്ജുന നൃത്തം അഥവാ മയില്‍പീലിത്തൂക്കം എന്നാണ് ഐതിഹ്യം. മയില്‍പീലികൊണ്ടുള്ള ഉടുത്തു കെട്ടോടുകൂടിയ പ്രത്യേക വേഷവിധാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ തൂക്കക്കാരെ അലങ്കരിച്ച തൂക്കച്ചാടില്‍ ക്ഷേത്രത്തിലെത്തിക്കുന്നു.
കൊടിയേറ്റ് ദിനത്തില്‍ അര്ജ്ജുനനൃത്തത്തെക്കുറിച്ച് ക്ഷേത്രത്തലെ അരങ്ങില്‍ സോദാരണപ്രഭാഷണവും കവിത്തവും നടന്നു. അപൂര്‍വ്വങ്ങളായ നാടോടിതാളങ്ങളാല് സമ്പന്നമായ പുരാണഗാനങ്ങളാണ് കവിത്തങ്ങള്‍.സ്തുതിപ്പ് കവിത്തങ്ങള്ക്കുശേഷം ഏകം, രൂപം, കാരിക, പഞ്ചാരി, മര്‍മ്മം, കുംഭം, എന്നീ ഏക ചൂഴാദി താളങ്ങള്‍, കുണ്ടനാച്ചി,ലക്ഷ്മി, തുടങ്ങിയ മറ്റു താളങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള സോദാഹരണ പ്രഭാഷണത്തിന് ശേഷം ”ബാണയുദ്ധം” കവിത്തവും അവതരിപ്പിച്ചു. പരിപാടികള്‍ക്ക് കിളിരൂര്‍ പി. കെ. രാമകൃഷ്ണക്കുറുപ്പാശാന് വേഷവും, സജനീവ് എന്‍. പാട്ടും, നീലംപേരൂര്‍ രാമകൃഷ്ണന് ചെണ്ടയും കൈാര്യം ചെയ്തു. കുറിച്ചി നടേശന്, മുകുന്ദന് കുന്നങ്കരി, എന്നിവര്‍ നയിക്കുന്ന സംഘങ്ങളാണ് വഴിപാട് തൂക്കങ്ങള് അവതരിപ്പിക്കുന്നത്. തൂക്കത്തിന്റെ പ്രധാന ചടങ്ങായ ചൂണ്ടകുത്തല്‍ നടത്തുന്നത് മുല്ലശ്ശേരി രാമകൃഷ്ണന് നായരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: