ന്യൂദല്‍ഹി: തമിഴ്നാട്ടിലെ വസ്ത്ര നിര്‍മ്മാണ ശാലകളില്‍ അടിമപ്പണിയാണെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളും അവിവാഹിതരായ യുവതികളുമാണ് അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതില്‍ കൂടുതലും.1574 സ്പിന്നിംഗ് മില്ലുകളുള്ള സംസ്ഥാനമാണ് തമിഴ്നാട്.
ഈ യൂണിറ്റുകളിലായി 2,24000 സ്ത്രീകളാണ്പണിയെടുക്കുന്നത്. ഇവരില്‍ പകുതിയും സുമംഗലി പദ്ധതി പ്രകാരമാണ്പണിയെടുക്കുന്നത്. വിവാഹിതരായവര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ സത്യത്തില്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും പതിനെട്ടു വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ ഇരുപതു ശതമാനം പേര് പതിനാലു വയസിനു താഴെയുള്ളവരാണ്.റിപ്പോര്‍ട്ടില്‍ പറയുന്നു.മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷം പൂര്‍ത്തിയാക്കിയാലേ കൃത്യമായി ശമ്പളം പോലും നല്‍കുന്നുള്ളൂ. റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: