ന്യൂദല്‍ഹി: സമ്മതിദായകരെ ബോധവത്കരിക്കാന്‍ ഇലക്ഷന് കമ്മീഷന് ഓണ്‍ലൈന്‍ ചാനല്‍ ആരംഭിച്ചു. ‘വോട്ടര്‍ എഡ്യൂക്കേഷന്‍ ചാനല്‍’ എന്നു പേരിട്ടിരിക്കുന്ന ഈ നവമാധ്യമം യൂട്യൂബ് വഴി കാണാം. അതേസമയം, ചാനല്‍ ലോഞ്ച് ചെയ്യാന്‍ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വരെ കാത്തിരുന്ന കമ്മീഷന്റെ നടപടി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ സമുന്നത വ്യക്തിത്വങ്ങള്‍ വോട്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ചാനലിന്റെ പ്രധാന ഉള്ളടക്കം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, ബാഡ്മിന്റണ്‍ സ്റ്റാര്‍ സൈന നെവാള്‍, വനിതാ ബോക്സര്‍ മേരിം കോം എന്നിവരെല്ലാം വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം യുവതലമുറയോട് വിവരിക്കാന്‍ എത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡര്‍മാരായ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, ബോളിവുഡ് നടന് അമീര്‍ ഖാന് തുടങ്ങിയവരുടെ വീഡിയോ ദൃശ്യങ്ങളും ചാനല്‍ പ്രദാനം ചെയ്യുന്നു. ലിങ്കുകളില്‍ ക്ലിക്കു ചെയ്താല്‍ അവ വീക്ഷിക്കാം. ചീഫ് ഇലക്ഷന് കമ്മീഷണര്‍ വി.എസ്. സമ്പത്തിന്റെ പ്രഭാഷണവും റെക്കോഡ് ചെയ്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചില ലിങ്കുകളിലൂടെ പോയാല്‍ വോട്ട് മെഷീന്, വോട്ടു ചെയ്യുന്ന രീതി, നോട്ട എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാകും. ഇലക്ഷന് കമ്മീഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റായ ം.ം.ം.ലരശ.ിശര.ശി ലും വോട്ടര്‍ എഡ്യൂക്കേഷന്‍ ചാനലിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: