പാറ്റ്ന: അധികാരത്തിലെത്തിയാല്‍, 650 പദ്ധതികള്ക്കിട്ടിരിക്കുന്ന ഗാന്ധി കുടുംബപ്പേരുകള്‍ പുനപ്പരിശോധിക്കുമെന്ന് ബിജെപി. ഒരു കുടുംബംമാത്രമേ രാജ്യ പുരോഗതിക്ക് സംഭാവനകള്‍ നല്കിയിട്ടുള്ളുവെന്ന് കോണ്‍ഗ്രസ് ഉളുപ്പില്ലാതെ ഉദ്ഘോഷിക്കുകയാണെന്നും ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു ആരോപിച്ചു.
സ്വാതന്ത്ര്യത്തിനു മുന്‍പുള്ളതോ പിന്പുള്ളതോ എന്ന വ്യത്യാസമില്ലാതെ രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാത്തിന്റെയും ക്രെഡിറ്റ് നല്കി ഒരു കുടുംബത്തെ അനാവശ്യമായി പ്രകീര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബം മാത്രമേ രാജ്യത്തിനു നല്ലതു ചെയ്തിട്ടുള്ളുവെന്നും മറ്റൊരു നേതാവും ഒന്നും ചെയ്തിട്ടില്ലെന്നും വരുത്തിത്തീര്‍ക്കുന്നു, നായിഡു പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരില്‍ 650 പദ്ധതികള്‍ കോണ്‍ഗ്രസ് ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്‍ഡിഎ ഭരണത്തിലെത്തിയാല്‍ ആ നാമകരണങ്ങള്‍ പുനപ്പരിശോധിക്കും. വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ശൈലിയാണ്. ബിജെപിയുടേതല്ല. ‘ഇന്ദിരയാണ് ഇന്ത്യ. ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്ന ഡി.കെ. ബറുവയുടെ വാചകം ഏവരും ഓര്‍ക്കണം.
മുന്‍ പ്രധാനമന്ത്രികൂടിയായ നരസിംഹ റാവുവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ എഐസിസി ആസ്ഥാനത്ത് കയറ്റാന്‍പോലും അനുവദിച്ചിരുന്നില്ല. സോണിയയുടെ മുന്‍ഗാമി സീതാറാം കേസരിയെ പാര്‍ട്ടി ഓഫീസില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ ബലംപ്രയോഗിച്ചാണ് പുറത്താക്കിയത്, മുതിര്‍ന്ന നേതാക്കളെ ബിജെപി ബഹുമാനിക്കുന്നില്ലെന്ന ആരോപണത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി നായിഡു തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: