കൊച്ചി: എറണാകുളം പൊന്നുരുന്നി ചിറ്റേത്ത് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വള്ളി ദേവയാനി തിരുക്കല്ല്യാണോത്സവം നടന്നു. പൈങ്കുനി മാസത്തലെ ഉത്രം നാളില്‍ നടക്കുന്ന വള്ളി ദേവയാനി തിരുക്കല്യാണോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് ചെറിയ സൂര്യന് ഭട്ടതിരിപ്പാട് മേല്‍ശാന്തി അഖില്‍ ശാന്തി എന്നിവര്‍ നല്കി. രാവിലെ നടന്ന കലശ പൂജയ്ക്കുശേഷം അലങ്കാര പൂജയും തുടര്‍ന്ന് വേളിക്കായി സുബ്രഹ്മണ്യസ്വാമി സുവര്‍ണരഥത്തില്‍ വള്ളിദേവയാനി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. മംഗളമുഹൂര്ത്തമായ പന്ത്രണ്ടിന് തിരുക്കല്യാണം നടന്നു.
തുടര്‍ന്ന് ഭക്തര്‍ താലിചാര്ത്തല് വഴിപാടും പുടവയും സമര്‍പ്പിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് ഭക്തര്‍ വിവാഹ സദ്യയില്‍ പങ്കെടുത്തു. കല്യാണത്തിന് താളമേളങ്ങള്‍ ഒരുക്കി വൈക്കം ഹരിഹര അയ്യരുടെ നേതൃത്വത്തില്‍ നാദസ്വരം അരങ്ങേറി. ഉച്ചയ്ക്ക് ഒരുമണിയോടെ കലാമണ്ഡലം ഗോപിനാഥന്റെ നേതൃത്വത്തില്‍ കലാമണ്ഡലം രാമചന്ദ്രന്, പ്രമോദ്, ഫാക്ട് ബിജു ഭാസ്കരന്, കലാവേദി മുരളി, തൃപ്പൂണിത്തുറ അര്ജ്ജുന് രാജ് എന്നിവര്‍ രുഗ്മിണീ സ്വയംവരം കഥകളി അവതരിപ്പിച്ചു. ക്ഷേത്രം ഭാരവാഹികളായ സി.വി.ഗോപി, സി.വി.പുഷ്പന് ശാന്തി, എല്‍.ബാലകൃഷ്ണന്, എല്‍.ബാബു, കെ.ആര്.സരസപ്രസാദ്, ജാനകി ദേവരാജ്, യു.കെ.നായര്‍, എല്‍.ഗോപാലകൃഷ്ണന്, കെ.എ.മോഹന്‍ദാസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: