കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ജനങ്ങളില്‍ എത്തിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇന്ന് മഹാസമ്പര്‍ക്ക യജ്ഞത്തിനിറങ്ങും. ഭാരതത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ വോട്ടു ചെയ്യുക, വോട്ട് ചെയ്യിക്കുക എന്ന സന്ദേശവുമായാണ് പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഓരോ വ്യക്തിയും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം കൂടി ജനങ്ങളെ ബോധവന്മാരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സമ്പര്‍ക്ക യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സമഗ്രമാറ്റത്തിന്റെ ശംഖൊലിയുമായി ബിജെപി മൂന്നേറുമ്പോള്‍ സംഘപ്രവര്‍ത്തകര്‍ ആ സന്ദേശം നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ്. ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. മിക്ക ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ നടന്നു വരുന്നു. എല്ലാ ബൂത്തുകളിലും ഒരുവട്ടം ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ പര്യടനം ഒരു തവണ കടന്നു പോയി. വിവിധ രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും രാജിവച്ച് അടുത്തയിടെ പാര്‍ട്ടിയിലെത്തിയവര്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ സജീവമായി രംഗത്തുണ്ട്്. ഈ സാഹചര്യത്തില്‍ 2009 ലെ പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പില്‍ നേടിയതിലും നാലിരട്ടി വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിനുള്ള് ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. എതിര് സ്ഥാനാര്‍ത്ഥിയായ എംപി ആന്റോയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ മേഖലയില്‍ വന്‍ ജനരോക്ഷമാണ് ഉയരുന്നത്. ആന്റേയ്ക്കെതിരായി സ്വന്തം മുന്നണിയിലെ പോലും പ്രവര്‍ത്തകള്‍ രംഗത്തെത്തുന്നതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. മണ്ഡലത്തില്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തന്റെ പേരില്‍ അച്ചടിച്ച് പുസ്തകമാക്കി സൗജന്യമായി വിതരണം ചെയ്യുകയാണ് സിറ്റിങ് എംപി മിക്ക ഇടങ്ങളിലും സിറ്റിങ് എംപിയെ തടഞ്ഞു വച്ച് സംഭവങ്ങളുമുണ്ടായി. കോണ്‍ഗ്രസില്‍ നിന്നും എംപി സ്ഥാനം മോഹിച്ച് എല്‍ഡിഎഫിലേയ്ക്ക് ചേക്കേറിയ പീലിപ്പോസ് തോമസിന്റെ വരവ് കറതീര്‍ന്ന കമ്മ്യൂണിസ്റ്റെന്ന്് അറിയപ്പെട്ടിരുന്നവരുടെ പ്രതീക്ഷ തകര്‍ക്കുകയാണ്. ഇത്രയും കാലം എതിരാളികളായിരുന്നവര്‍ നേരം പുലര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയായി അവതരിച്ചത് കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനവീര്യം തകര്‍ത്തു. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പ്രവര്‍ത്തകരെ സജീവമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലായെന്നാണ് ആക്ഷേപമുയരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്ന കാഴ്ച്ചയാണ് പത്തനംതിട്ട പാര്‍ലമെന്റ്് മണ്ഡലത്തില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: