ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിനും കേന്ദ്ര – സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും രാജ്യത്തെ പരമോന്നത നീതി പീഠത്തിെന്റ രൂക്ഷ വിമര്‍ശനം. കലാപം സി.ബി.ഐയോ, പ്രത്യേക അന്വേഷണസംഘമോ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയിട്ടുമുണ്ട്. കേസിലെപ്രതികളെ അവരുടെരാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര ഏജന്‍സിക്കെതിരായ പരാമര്‍ശം കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.
അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ മണത്തറിഞ്ഞിരുന്നെങ്കില് കലാപം ഉണ്ടാകുമായിരുന്നില്ല. ചീഫ് ജസ്റ്റീസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2013 സെപ്തംബറിലാണ് 60പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപം മുസാഫര്‍പൂരില്‍ നടന്നത്. ആദ്യ അശ്രദ്ധയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്നും കോടതി ചൂണ്ടിക്കാട്ടി.
മൗലികാവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, അവ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ട ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ, അവരുടെ പദവിയെന്താണെങ്കിലും നടപടി എടുക്കണം. കോടതി ആവശ്യപ്പെട്ടു.കലാപകാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിചാരണ തീരും വരെ ഇരകള്‍ക്കും അവരുടെകുടുംബങ്ങള്ക്കും പൊലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: