ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിക്കുന്ന വന്മാഫിയ രാജ്യത്തൊട്ടാകെ വലവിരിച്ചതായി കണ്ടെത്തല്‍.കോബ്രപോസ്റ്റ് എന്ന വെബ് സൈറ്റാണ് ഞെട്ടിക്കുന്ന ഈവിവരം പുറത്തുകൊണ്ടുവന്നത്. ഉദ്യോഗസ്ഥരുള്പ്പെട്ടതാണ് ഈ മാഫിയ. രാജ്യ സുരക്ഷയ്ക്കു തന്നെവന്‍ ഭീഷണിയാണ് ഈ മാഫിയ.
ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ തരപ്പെടുത്തി അവ ഉപയോഗിച്ചാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്. ബംഗ്ലാദേശികള്‍ അടക്കം ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.നേപ്പാള്‍, പാക്കിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന്നുഴഞ്ഞുകയറിയ തൊഴിലാളികളുടെ ദല്ലാളായി ചമഞ്ഞ് കോബ്രപോസ്റ്റ് റിപ്പോര്‍ട്ടര്‍ വ്യാജ മാഫിയയില്‍ അംഗമായ ഓഫീസര്‍മാരെ സമീപിക്കുകയായിരുന്നു. 500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഒരു കാര്‍ഡിനായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്.
അപേക്ഷകന്എത്തിയില്ലെങ്കിലുംകുഴപ്പമില്ല. നിലവിലുള്ള ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ വെച്ച് കാര്‍ഡ് നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്കി. പ്രതിദിനം നൂറിലേറെ കാര്‍ഡുകളാണ് ഇങ്ങനെ ഉണ്ടാക്കി നല്‍കുന്നത്.
സാക്ഷ്യപത്രം നിര്‍മ്മിക്കാന്‍ ഒരു ഫോട്ടോയും അഡ്രസും മാത്രമാണ് നല്‍കേണ്ടത്. മറ്റ് ആധാര്കാര്ഡുടമകളുടെ കൈരവിരലടയാളവും കണ്ണിന്റെ റെറ്റിന ചിത്രവും ഇതോടൊപ്പം ഉപയോഗിക്കും.ഹോളോഗ്രാം പതിച്ച ‘ ഒറിജിനല്‍’ ആധാര്‍കാര്‍ഡാണ് സംഘം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: