സി.ആര്. ശ്യാം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഗ്നിശമനസേനാ യൂണിറ്റിന്‍െ്റ പ്രവര്‍ത്തനം മറ്റ് പഞ്ചായത്തുകളിലേയ്ക്ക് മാറ്റാന്‍ സാധ്യത. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് സ്ഥലമേറ്റെടുത്ത് നല്കാന് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകത്തതിനാല്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. യൂണിറ്റിന് സ്വന്തമായി സ്ഥലം നല്‍കുന്നത് സംബന്ധിച്ച് പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുള്‍ അസീസ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്‍െ്റ അടിസ്ഥാനത്തില്‍ സ്ഥല പരിമിതിയുടെ അഭാവം പഞ്ചായത്ത് അധികൃതര്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയില്‍ അറിയിച്ചിരുന്നു. സമീപ പഞ്ചായത്തുകളായ പാറത്തോട് പഞ്ചായത്തും, ചിറക്കടവ് പഞ്ചായത്തും യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം നല്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതര്‍ യൂണിറ്റ് കാഞ്ഞിരപ്പള്ളിയില്‍ തന്നെ നിലനിര്‍ത്താന്‍ സ്ഥലം തേടി നെട്ടോട്ടമോടുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ യൂണിറ്റിന് നല്‍കുന്നതിനായി നിലവില്‍ സ്ഥലം ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. വര്‍ഷങ്ങളുടെ പാരമ്പര്യം കാഞ്ഞിരപ്പള്ളിയിലെ യൂണിറ്റിന് അവകാശപ്പെടാനുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. സ്ഥല പരിമിതി മൂലം യൂണിറ്റ് വളരെ കഷ്ടതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടി അഗ്നിശമനസേനാ വിഭാഗം ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്്. വര്‍ഷങ്ങളായി യൂണിറ്റ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. 1990 ലാണ് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ യൂണിറ്റ് ആരംഭിക്കുന്നത്. സ്റ്റേഷന് ഓഫീസര്‍ -1, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ -1, 11 ഫയര്മാന്മാരും, നാല് വനിതാ ഫയര്മാന്മാരും, ഏഴ് ഡ്രൈവര്‍മാര്‍, 10 ഹോംഗാര്‍ഡ് ഉള്‍പ്പെടെ 32 ഓളം ജീവനക്കാരാണ് യൂണിറ്റിനുള്ളത്. ഇവര്‍ക്ക് വിശ്രമിക്കുന്നതിനായി ഒരു മുറി മാത്രമാണുളളത്. വിശ്രമ മുറിയും ഓഫീസ് മുറിയും ശോചനീയമായ അവസ്ഥയിലാണ്. വാഴൂര്‍ മുതല്‍ കുമളി വരെയും കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലയാണ് പ്രവര്‍ത്തന പരിധി. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയില്‍ തന്നെ യൂണിറ്റ്് നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോര മേഖലയുള്‍പ്പെടെ അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഓടിയെത്തേണ്ട താലൂക്കിന്െ്റ വിവിധ ഭാഗങ്ങളിലെ കേന്ദ്രം എന്ന നിലയിലാണ് കാഞ്ഞിരപ്പള്ളിയില്‍ യൂണിറ്റ്് പ്രവര്‍ത്തനമാരംഭിച്ചത്. സമീപ പഞ്ചായത്തായ എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനകാലത്തെ പ്രാധാന്യം കണക്കിലെടുത്ത് യൂണിറ്റ് അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പദ്ധതി മുടങ്ങിയിരുന്നു. നിലവില്‍ സ്റ്റേഷനു സ്വന്തമായിരുന്ന ഒരു വാട്ടര്‍ ടാങ്കും രണ്ട് മൊബൈല്‍ ടാങ്ക് യൂണിറ്റുമുണ്ടായിരുന്നു. വാട്ടര്‍ ടാങ്ക് തകരാറിലായിട്ട് രണ്ട് വര്‍ഷത്തോളമായി. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് യൂണിറ്റിന് സ്വന്തമായി ഉപയോഗപ്രദമായ ഫയര്‍ എന്ജിനുകളൊന്നുമില്ല. അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന എമര്‍ജന്‍സി ടെന്‍ഡര്‍ സംവിധാനവും, മിനി മൊബൈല്‍ ടാങ്ക് യൂണിറ്റും ആംബുലന്‍സും ഇവിടെയില്ല. ആകെയുള്ളത് ഒരു ജീപ്പുമാത്രമാണ്. അത്യാഹിത ഘട്ടങ്ങളില്‍ ദുരിതമകറ്റാന്‍ ഓടിയെത്തുന്ന അഗ്നിശമനസേനാ വിഭാഗത്തിന്‍െ്റ ദുരിതമകറ്റാന്‍ ആരു തയ്യാറാകും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: