ന്യൂദല്‍ഹി: ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം വില്‍ക്കാനുള്ള ശ്രമം പുറത്തായതോടെ നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ആംആദ്മി നേതൃത്വത്തിന്റെ ശ്രമം. ഉത്തര്‍പ്രദേശിലെ അവധ് മേഖലാ കണ്‍വീനര്‍ അരുണാ സിങ്, ഹര്‍ദോയിലെ നേതാവായ അശോക് കുമാര്‍ എന്നിവരെയാണ് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സ്ഥാനാര്‍ത്ഥിത്വം കൈമാറാന്‍ ഇരുവരും പണം ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തായിരുന്നു. എന്നാല്‍ ശബ്ദരേഖയില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് നേതാക്കളെ എഎപി ആദ്യം അനുകൂലിച്ചെങ്കിലും ഒരു ടി.വി ചാനല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെയാണ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
തങ്ങളുടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പണം വാങ്ങി സ്ഥാനാര്‍ത്ഥിത്വം വില്ക്കാന് ശ്രമിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ അനുകൂലിക്കുന്നില്ല. കെജ്രിവാള് പറയുന്നു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കം എഎപിയുടെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. ഇന്നലെ രണ്ട് എഎപി നേതാക്കളെ പുറത്താക്കിയെന്നറിയിച്ച് കെജ്രിവാള് പത്രസമ്മേളനം നടത്തുമ്പോള്‍ വീടിനു പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി.
വടക്കന്‍ ദല്‍ഹിയില്‍ വനിതാ നേതാവും എംഎല്‍എയുമായ രാഖി ബിര്‍ളയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് .
കള്ളനോട്ടു കേസില്‍ പ്രതിയായ മഹേണ്ടര്‍ സിങ്ങിനെ മാറ്റിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം രാഖി ബിര്‍ളയെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. സംവരണ മണ്ഡലമായ വടക്കന്‍ ദല്‍ഹിയില്‍ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുവരാനും ശ്രമമുണ്ട്. ഭൂമികുംഭകോണക്കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് യുദ്ധ് വീര്‍ ഖലൈലയ്ക്ക് എഎപി സീറ്റ് നല്കിയതും വിവാദമായി.
എഎപിയുടെ വാഗ്ദാനങ്ങളും അരവിന്ദ് കെജ്രിവാളും കൂട്ടരും പ്രചരിപ്പിച്ച കള്ളത്തരങ്ങളും തുറന്നുകാട്ടി ബിജെപി പ്രചാരണം ആരംഭിച്ചത് എഎപിക്ക് വലിയ തിരിച്ചടിയായി. എഎപി പ്രചരിപ്പിച്ച 49 കള്ളത്തരങ്ങള്‍ തുറന്നുകാട്ടി ‘അരവിന്ദ് കെജ്രിവാള് ഇന്നലെ ഇന്ന് നാളെ’ എന്നപ്രചാരണത്തിനാണ് ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റും ചാന്ദ്നി ചൗക്കിലെ സ്ഥാനാര്‍ത്ഥിയുമായ ഡോ.ഹര്ഷവര്ദ്ധന് തുടക്കമിട്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: