കോട്ടയം: ജിംനേഷ്യങ്ങളില്‍ വ്യാപക റെയ്ഡ്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന മരുന്നുകളും പുരുഷന്മാരുടെ ശാരീരിക ക്ഷമതക്ക് ഭംഗം വരുത്തുന്ന ഉത്തേജക മരുന്നുകളും പിടിച്ചെടുത്തു.ജിംനേഷ്യങ്ങളില്‍ ഡ്രഗ്സ് കണ്ട്രോള് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഉത്തേജകമരുന്നുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിംനേഷ്യത്തില്അഞ്ചു സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിനടുത്തുള്ള ഒരു ജിംനേഷ്യത്തില്‍ നിന്ന് സ്റ്റാനസലോള്‍ എന്ന ഉത്തേജകമരുന്ന് പിടിച്ചെടുത്തു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള മരുന്നുകളാണ് പിടിച്ചെടുത്തത്. 1500 രൂപയോളം വിലവരുന്ന മരുന്നുകളാണ് ഇവ. കേരളത്തിലെ ചെറുപ്പക്കാര്‍ മസില് പെരുപ്പിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പന്തയക്കുതിര കള്‍ക്ക് നല്കുന്ന വെറ്ററിനറി സ്റ്റിറോയ്ഡുകളും സ്്രൈതണ സ്വഭാവമുള്ള പുരുഷന്മാരെ ചികില്സിക്കാനുള്ള പുരുഷഹോര്‍മോണുകളും ഉപയോഗിക്കുന്നതായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാവുകയും വന്ധ്യതയ്ക്കിടയാക്കുകയും ചെയ്യുന്നവയാണ് ഇത്തരം മരുന്നുകളെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും ജിംനേഷ്യങ്ങളില്‍ ഇവ അനധികൃതമായി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന ഊര്‍ജിതപ്പെടുത്തിയിരുന്നത്.
ബോഡി ബില്‍ഡിങ്ങിനായി അപകടകരമായ സ്റ്റിറോയിഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. മെക്സിക്കോയില്‍ നിര്‍മിക്കുന്ന ബോള്‍ഡിനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്ന് പന്തയക്കുതിരകള്‍ക്കു നല്‍കുന്നത്. മീഥല്‍ൈ ഡൈ ഇനോണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്നും മുന്‍പ് പല ജിംനേഷ്യങ്ങളില്നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃതമായി ജിംനേഷ്യങ്ങളും ഹെല്‍ത്ത് സെന്ററുകളും നടത്തുന്നവരാണ് ഇത്തരം അപകടകരമായ മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മസില് പെരുപ്പിക്കാനുള്ള വൈറ്റമിനുകളാണെന്ന ധാരണയിലാണ് യുവാക്കള്‍ ഇതുപയോഗിക്കുന്നത്. മ്യഗങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഈ മരുന്ന് സൂക്ഷിക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് അനുവാദം ഇല്ല . മരുന്ന കൈവശം വച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ ഈടാക്കാനും വകുപ്പുള്ള കുറ്റമാണ്.പരിശോധനയില്‍ അസിസ്റ്റന്റ് വിജിലന്‍സ് ഡ്രഗ്സ് കണ്ട്രോള് ഓഫീസര്‍ പി.എം. ജയന്, ഗിരിജാകുമാരി, മാര്ട്ടിന് ജോസഫ്, ജ്യോതികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: