കോട്ടയം: ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മാലിന്യ കനാലില്‍ വീണു മരിച്ചു. ജോലിക്കു പോയ ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് മാലിന്യം നിറഞ്ഞ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു. കോട്ടയം ചന്തക്കടവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചന്തക്കടവില്‍ തട്ടുങ്കല്‍ചിറ മോളമ്മ (47)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. മോളമ്മയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ സ്വദേശി ഷൈജുവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചുകെട്ടി പോലീസിന് കൈമാറി. ടൗണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോകുന്നതിന് വരികയായിരുന്നു മോളമ്മ. ഈ സമയം ചന്തക്കടവില്‍ പതിയിരുന്ന ഷൈജു മോളമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു. നെഞ്ച് ഭാഗത്ത് രണ്ടു തവണ കുത്തിയ ശേഷം മാലിന്യം നിറഞ്ഞ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. നഗരത്തിലെ മുഴുവന്‍ മാലിന്യവും വന്നു ചേരുന്ന കനാലില്‍ വീണ മോളമ്മയെ രക്ഷിക്കാന്‍ ആദ്യമാരും തയാറായില്ല. പിന്നീട് സമീപവാസികളും മോളമ്മയുടെ മക്കളും ഓടിയെത്തിയാണ് ചെളിയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. ഈ സമയം അതുവഴി വന്ന ട്രാഫിക് എസ്ഐ രജന്‍കുമാര്‍ ഉടന്‍ തന്നെ തന്റെ ജീപ്പില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മോളമ്മ ഒരു മണിക്കൂറിനു ശേഷം മരിച്ചു. മോളമ്മ വീണു കിടന്ന കനാലിന് സമീപമാണ് ഇവരുടെ വീട്. ബഹളം കേട്ട് മോളമ്മയുടെ മക്കള്‍ എത്തുമ്പോള്‍ അമ്മ കനാലില്‍ കിടന്ന് ജീവനുവേണ്ടി പിടയുന്ന കാഴ്ചയാണ് കാണുന്നത്. മോളമ്മയും ഭര്‍ത്താവ് ഷൈജുവും ഏറെ നാളായി പിണങ്ങിക്കഴിയുകയായിരുന്നു. ഷൈജു ഇപ്പോള്‍ കോടിമത ഭാഗത്താണ് താമസിക്കുന്നത്. ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പി വി.അജിത്, വെസ്റ്റ് സിഐ സ്കറിയ മാത്യു, എസ്ഐ ടി.ആര്.ജിജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നു. രേഷ്മ, രാഹുല്‍, ഉണ്ണിമായ എന്നിവരാണ് മോളമ്മയുടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: