കോട്ടയം: കുമാരനല്ലൂര്‍ മില്ലേനിയം കുടിവെള്ള പദ്ധതി പ്രദേശം മുനിസിപ്പല്‍ ചെയര്മാന് സന്തോഷ് കുമാറും കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ചു. കുടിവെള്ളം കിട്ടാത്തതിന്റെ പരാതിയുമായി കൈകുഞ്ഞുങ്ങളുമായി നാട്ടുകാരായ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ എത്തി. നിജസ്ഥിതി മനസ്സിലാക്കിയ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉടനെ പരിഹാരമുണ്ടാക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി. കൗണ്‍സിലര്‍മാരായ ടി.സി. റോയി, ഹരിച്ചന്ദ്രന് എന്‍.എസ്., ആലീസ് ജോസഫ്, മായക്കുട്ടി ജോണ്‍ എന്നിവര്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ മില്ലേനിയം കുടിവെള്ള പദ്ധതി പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറും ആരോപണ വിധേയയായ കൃഷി ഓഫീസറും എത്തിയിരുന്നില്ല. രണ്ടു ദിവസത്തിനകം ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
മഴക്കാലത്തുപോലും കുടിവെള്ളം ലഭിക്കാത്ത കുമാരനല്ലൂര്‍ മില്ലേനിയം റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച മില്ലേനിയം കുടിവെള്ള പദ്ധതിക്കുവേണ്ടി സൊസൈറ്റി വാങ്ങിയ ഒരു സെന്റ് സ്ഥലത്ത് കുടിവെള്ളത്തിന് കിണര്‍ കുഴിക്കുന്നത് പരിസ്ഥിതി തകര്‍ച്ച ഉണ്ടാക്കുമെന്ന് പ്രാദേശിക സമിതിയും കൃഷി ഓഫീസറും ചില തത്പരകക്ഷികള്ക്കുവേണ്ടി കണ്ടെത്തിയതായി ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ അടിയന്തരമായി നടപടി എടുക്കേണ്ട പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ രണ്ടുവര്‍ഷത്തോളം ഫയലുകള്‍ അന്വേഷണത്തിനുവച്ച് താമസിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: