തിരുവനന്തപുരം: ഭരണപങ്കാളിത്തം അനുവദിക്കാതെ യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ പ്രയത്നിച്ച എട്ടാംപട്ടികയിലുള്പ്പെടുന്ന 68 ഓളം വരുന്ന ചെറിയ ഹിന്ദു സമുദായങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ വഞ്ചിച്ചതായി ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് തടയാന്‍ പാകത്തില്‍ 30 ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി വിദ്യാഭ്യാസ ആനുകൂല്യമനുവദിക്കാന്‍ തീരുമാനിക്കുകയും പ്രസ്തുത തീരുമാനം മരവിപ്പിക്കുകയും ചെയ്ത നടപടി വഞ്ചനയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
ഒബിസി വിഭാഗങ്ങളുടെ ക്രിമിലെയര്‍ വരുമാന പരിധി ആറ് ലക്ഷമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിട്ടും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാനപരിധിയും ഒരു ലക്ഷം രൂപയാക്കിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഹിന്ദുന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറി കെ.വേണുകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: