കാഞ്ഞിരപ്പള്ളി: വില്ലേജ് ആഫീസുകളില്‍ ഭൂമിയുടെ പോക്കുവരവ് തടസ്സപ്പെടുത്തുന്നുവെന്ന പരാതിയുമായി ഭൂഉടമകള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വില്ലേജ് ആഫീസുകളിലാണ് തീറാധാര ഭൂമി പോക്കുവരവ് ചെയ്യുന്നത് തടസ്സപ്പെടുത്തി കൊണ്ടുള്ള ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധമുയരുന്നത്.
രജിസ്ട്രാര്‍ ആഫീസുകളില്‍ ഭൂമിയുടെ രജ്സ്ട്രേഷന് നടത്തിയതിനു ശേഷവും 1963 ലെ ഭൂപരിഷ്ക്കരണ നിയമത്തിന്‍െ്റ പേരില്‍ വില്ലേജ് ആഫീസുകളില്‍ പോക്കുവരവ് നിഷേധിക്കുന്നതായാണ് പരാതി. നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഭൂഉടമകളുടെ നേതൃത്വത്തില്‍ സ്മോള്‍ സ്കെയില്‍ ലാന്‍ഡ് ഓണേഴ്സ് അസോസിയേഷന് എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്‍െ്റ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസ് പടിക്കല്‍ 26 ന് രാവിലെ 11 ന് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് മുണ്ടക്കയം വില്ലേജ് ആഫീസ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രജിസ്ട്രേഷന് ചെയ്ത ഭൂമിയുടെ പോക്കുവരവ് ചെയ്യാനെത്തുമ്പോള്‍ മിക്ക ഉദ്യോഗസ്ഥരും കൈക്കൂലി ചോദിക്കുന്നതായി ആരോപണമുണ്ട്. അരനൂറ്റാണ്ട് മുന്‍പുള്ള ഭൂപരിഷ്ക്കരണ നിയമത്തിന്‍െ്റ പേരു പറഞ്ഞ് ഭൂഉടമകളില്‍ നിന്നും പണം തട്ടാനുള്ള ചില ഉദ്യോഗസ്ഥ ലോബികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. മുണ്ടക്കയം വില്ലേജ് ആഫീസില്‍ 120 കേസുകളാണ് പോക്കുവരവ് നടത്താതെ മുടങ്ങി കിടക്കുന്നത്.
ചില ആഫീസുകളില്‍ പണം നല്കി പോക്കുവരവ് നടത്തി വരുന്നതിനാല്‍ നിയമത്തിന്‍െ്റ മറവിലുള്ള അഴിമതി അന്വേഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോക്കുവരവ് തടസപ്പെടുന്നതോടെ ഭൂമി സബന്ധമായ ക്രയവിക്രയങ്ങളോ ലോണ്‍ സംബന്ധമായ ആവശ്യത്തിനോ കൈവശമുള്ള ഭൂമി പ്രയേജനപ്പെടുന്നില്ല. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എം. കോം നെജീബ് കൂട്ടിക്കല്‍, കണ്‍വീനര്‍ ജലാലുദ്ദീന്‍, ജോര്‍ജ് മാത്യു, സനല്‍കുമാര്‍, ഹാജി കെ. എസ്. ഹാരീസ്, ഷക്കീര്‍, അഡ്വ. പിപ്ഫി ആന്‍്റണി, ടോം ഐസക്, ബിനോയ് ജേക്കബ്, ജിനീഷ് ഇക്ബാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: