ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ അഭിപ്രായം ഏറെ പ്രസക്തമാണ്. പോലീസിനെതിരെ പരാതിപ്പെട്ടാല്‍ പരാതിക്കാരനു നേരെ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുമെന്നാണ് കോശി പറഞ്ഞത്. കൊച്ചി നഗരത്തില്‍ ട്രാഫിക് വാര്‍ഡനെ കയ്യേറ്റം ചെയ്തയാളുടെ ഭാഗം ചേര്‍ന്ന് പോലീസ് പ്രവര്‍ത്തിച്ചതിനെ പരാമര്‍ശിച്ചായിരുന്നു കമ്മീഷന്റെ നിരീക്ഷണം. അപമാനിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡനെ കൂടുതല്‍ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുകയും ഒടുവില്‍ ആ ജോലി തന്നെ നിഷേധിക്കുകയുമായിരുന്നു. വനിതാ വാര്‍ഡന്റെ പണി കരാറാണെന്നും ആയത് സ്വകാര്യ കമ്പനിയാണ് നടത്തുന്നതെന്നും അധികൃതര്‍ വിശദീകരിച്ചതിനെ കമ്മീഷന് ചോദ്യം ചെയ്തിട്ടുണ്ട്. കാര്യമെന്തായാലും ഗുണ്ടാ-മാഫിയ- സാമൂഹികദ്രോഹികളുമായി ഒരു വിധപ്പെട്ട ഉദ്യോഗസ്ഥരൊക്കെ അവിശുദ്ധബന്ധം വെച്ചു പുലര്‍ത്തുന്നുണ്ടെന്നത് രഹസ്യമൊന്നുമല്ല. അത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന താല്‍പ്പര്യമാണ് മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത്. അത് ഭരണകൂടംചെവിക്കൊള്ളുമോ എന്തോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: