ന്യൂദല്‍ഹി: അമിതവേഗതയും മദ്യപിച്ച്വാഹനമോടിക്കുന്നതും കാരണം രാജ്യത്ത് ഒരോ ദിവസവും അപകടത്തില്‍ മരിക്കുന്നത് 188 പേര്. അമിത വേഗത മാത്രമെടുത്താല്‍ മരണം 166. 2012ല്‍ രാജ്യത്ത് അമിത വേഗത മൂലം മരിച്ചത് 68,000 പേരാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് വച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഗവേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നല്ല റോഡുകളുള്ള സ്ഥലങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍. മരണം കൂടുതല്‍ മഹാരാഷ്ട്രയിലാണ്, വര്‍ഷം 8600 മരണം. തമിഴ്നാടാണ് രണ്ടാമത്.രാജസ്ഥാന്,കര്‍ണ്ണാടക,ഗുജറാത്ത് എന്നിവിടങ്ങളാണ് കൂടുതല്‍ അപകട മരണങ്ങളുണ്ടാകുന്ന മറ്റുസംസ്ഥാനങ്ങള്‍.
2012ല്‍ അപകടങ്ങളില്പരിക്കേറ്റത് 2.38 ലക്ഷം പേര്‍ക്കാണ്. അമിത വേഗത, മദ്യപിച്ച്വണ്ടിയോടിക്കുക, ഹെല്‍മെറ്റില്ലാതെ ബൈക്കുകള്‍ ഓടിക്കുക, സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിക്കുക, എന്നിവയാണ്അഗോളതലത്തിലും കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നത്. സി.സി.ടി.വിയുണ്ടെങ്കില് മിക്ക ഗതാഗത നിയമലംഘനങ്ങളും കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: