കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അതിശക്തമായ ഈ പോരാട്ടത്തിനിടയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നവരാണ് മൂന്നാം മുന്നണിയെന്ന് പറയപ്പെടുന്നവര്‍. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ‘നിലപാട് 2014’-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയുറച്ച സര്‍ക്കാരിന് എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ മാത്രമേ കഴിയൂ. മറ്റുള്ളവര്‍ക്ക് സര്‍ക്കാരിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. തെരഞ്ഞെടുപ്പിനുശേഷം മുന്നണിയെക്കുറിച്ച് പറയാമെന്നാണ് അവര്‍ പറയുന്നത്.
തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളോട് ഒരു പൊതു നിലപാടില്‍ നിന്ന് സംസാരിക്കാനോ, പൊതുവായ ഒരു പ്രകടനപത്രിക മുന്നോട്ടുവെച്ച് ഞങ്ങള്‍ ജയിച്ചാല്‍ ഇതൊക്കെ ചെയ്യുമെന്ന് പറയാനോ കഴിവില്ലാത്തവരാണ് മൂന്നാംമുന്നണിക്കാര്.
ഇടുക്കി ബിഷപ്പിനെതിരായ വി.ടി.ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മതമേലധികാരികള്‍ക്ക് അവരുടേതായ നിലപാടുകളും വ്യക്തിപരമായ അഭിപ്രായങ്ങളുമുണ്ടായിരിക്കും. എല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നതാണ് തങ്ങളുടെ നിലപാടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ഡി. ഹരികുമാര്‍ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: