കര്‍ണാടക രാഷ്ട്രീയത്തിലെ തലതൊട്ടപ്പന് ബി.എസ്. യെദ്യൂരപ്പയുടെ തിരിച്ചുവരവോടെ ബിജെപി ക്യാമ്പ് ആവേശത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച്ച പാര്‍ട്ടി നേതാക്കളും അണികളും മറന്നുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
യുപിഎ ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ചുട്ടമറുപടി നല്കാന് തയ്യാറായിക്കഴിഞ്ഞു. അതുതന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള രാഷ്ട്രീയ സാഹചര്യത്തെ മുന്‍പത്തേതില്‍ നിന്നും വിഭിന്നമാക്കുന്നത്. ബിജെപി സ്വന്തം അക്കൗണ്ടില്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന സീറ്റുകളിലൊന്നാണ് ബാംഗ്ലൂര്‍ സൗത്ത്. ദേശീയ ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍ ഇത്തവണയും പാര്‍ട്ടിക്കു വേണ്ടി അവിടെ ജനവിധി തേടുന്നു. തുടര്‍ച്ചയായ അഞ്ചു തവണ അന ന്ത് കുമാറിനെ പാര്ലമെന്റിലെത്തിച്ച മണ്ഡലമാണ് ബാംഗ്ലൂര്‍ സൗത്ത്. 2009ല്‍ കോണ്‍ഗ്രസിന്റെ കൃഷ്ണ ബൈര്‍ ഗൗഡയെ അനന്ത് കുമാര്‍ പരാജയപ്പെടുത്തിയത് 37,612 വോട്ടുകള്‍ക്ക് .ഇക്കുറിയും ജയിച്ചാല്‍ ഡബിള്‍ ഹാട്രിക്കെന്ന ചരിത്രനേട്ടം അദ്ദേഹത്തിന് സ്വന്തമാകും.
ത്രികോണ മത്സരമാണ് ബാംഗ്ലൂര്‍ സൗത്തിനെ കാത്തിരിക്കുന്നത്. ഐടി രംഗത്തെ വമ്പനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന് നിലേകനിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആംആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രമുഖ ശിശുക്ഷേമ പ്രവര്ത്ത നീനാ നായക് വോട്ടു തേടുന്നു. ക്ലീന്‍ ഇമേജും സുദീര്‍ഘമായ രാ ഷ്ട്രീയ പാരമ്പര്യവുമാണ് അനന്ത് കുമാറിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സാധാരണക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിന് അദ്ദേഹം അക്ഷീണം യത്നിക്കുന്നുണ്ട്. ഐടി മേഖലയുടെ മുഖമെന്നു വിശേഷിപ്പിക്കാവുന്ന നിലേകനി യുവാക്കള്‍ക്കിടയില്‍ സ്വയം പരിചയപ്പെടുത്തുന്നതിന് സമയം ചെലവിടുന്നു. യുപിഎയുടെ നിഷ്ഫല പദ്ധതിയായ ആധാറിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം കൂടിയാണ് നിലേകനി.
നീനയും രാഷ്ട്രീയത്തില്‍ പുതുമുഖം തന്നെ. ദക്ഷിണ കന്നഡ സ്വദേശിയായ നീന കര്‍ണാടക ശിശു സംരക്ഷണ സമിതി ചെയര്‍പേഴ്സണ്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചെയില്‍ഡ് വെല്‍ഫയര്‍ വൈസ് പ്രസിഡന്ത്തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: