ഹൈദരാബാദ്: ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും തമ്മിലുള്ള സഖ്യം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. ചര്‍ച്ചകളും തന്ത്രങ്ങളും ഫലവത്തായി. ഒരാഴ്ചയ്ക്കകം സഖ്യ വിവരം പ്രഖ്യാപിക്കും. ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബിജെപിക്ക് സ്വാധീനം കൂടുതല്‍ ഉറപ്പിക്കാന്‍ സഖ്യം ഉപകരിക്കും. ടിഡിപിയെ എന്‍ഡിഎയിലേക്ക് വീണ്ടും കൊണ്ടു വരാനും കഴിയും.
99ല്‍ 42 സീറ്റുകളില്‍ 36 എണ്ണവും ബിജെപി- ടിഡിപി സഖ്യം നേടിയിരുന്നു. ടിഡിപി 29 എണ്ണവും ബിജെപി ഏഴെണ്ണവും. പിന്നീട് സഖ്യം വഴിപിരിഞ്ഞു. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഡിപിക്ക് അഞ്ചുസീറ്റുകളേകിട്ടിയുള്ളു. ബിജെപിക്ക് ഒന്നും കിട്ടിയതുമില്ല. അന്ന് കോണ്‍ഗ്രസ് 29 സീറ്റുകളും നേടി. 2009ലും ഇതാവര്‍ത്തിച്ചു. അന്ന് ടിഡിപിക്ക് 9 സീറ്റു ലഭിച്ചു. ബിജെപിക്ക് അക്കുറിയും ഒന്നും കിട്ടിയില്ല. രാജശേഖര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അന്ന് 33 സീറ്റുകളും നേടി. പഴയതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇരുവരും ഒന്നിച്ചു നില്‍ക്കാനാണ് തീരുമാനം. ഇക്കുറി ടിഡിപിക്ക് സംസ്ഥാനത്തും അധികാരത്തില്‍ വന്നേ കഴിയൂ. പത്തു കൊല്ലമായി ഞങ്ങളും ഭരണം വിട്ടിട്ട്. അതിനാല്‍ സഖ്യത്തിനുള്ള സാധ്യത കളയില്ല, ടിഡിപി നേതാവ് മുദ്ദു കൃഷ്ണമ്മ നായിഡു പറഞ്ഞു. സഖ്യം ഇരുകക്ഷികള്‍ക്കും ഗുണകരമാകും.
സീമാന്ധ്രയില്‍ ഒന്‍പതു സീറ്റുകളും സഖ്യം നേടുമെന്ന് കഴിഞ്ഞാഴ്ച സര്‍വ്വേ വന്നിരുന്നു. തെലങ്കാനയിലെ 19 ലോക്സഭാ സീറ്റുകളില്‍ പത്തെണ്ണത്തില്‍ ബിജെപിമല്സരിച്ചേക്കും. ഇരുപതുമുതല് ഇരുപത്തഞ്ചു വരെ സീറ്റുകളില്‍ ടിഡിപിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: