കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിധിയെഴുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം പ്രസ്സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ‘നിലപാട് 2014’ യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമായും ചര്‍ച്ച ചെയ്ത വിഷയം സര്‍ക്കാരിന്റെ സ്ഥിരതയെപ്പറ്റിയായിരുന്നു. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ എങ്ങനെ നിലനില്‍ക്കുമെന്നായിരുന്നു ചോദ്യം. ഇന്ന് സര്‍ക്കാരിന്റെ നിലനില്പ്പിനെപ്പറ്റി രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയില്ല. പകുതി കാലാവധിപൂര്ത്തിയാക്കിയപ്പോഴേക്കും ഗവണ്മെന്റിന്റെ ശക്തമായ നിലനില്‍പ്പ് ജനങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: