കോട്ടയം: കോട്ടയം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങിയപ്പോള്‍ ആദ്യമത്സരത്തില്‍ തിരുവനന്തപുരം കെ. എസ്. ഇ. ബി. ടീം ജേതാക്കളായി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മലപ്പുറം ബോസ്കോ ടീമിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ടീം വിജയകൊടി പാറിച്ചത്.
കേരള ഫുട്ബോള്‍ അസോസിയേഷനും രാംകോ സൂപര്ഗ്രേഡും ചേര്‍ന്നാണ് രാംകോ കേരള പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പ്രഥമ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇനി ഏഴ് നാള് കോട്ടയം ഫുട്ബോള്‍ ലഹരിയിലാണ്. പ്രശസ്ത ഫുട്ബോള്‍ താരം ഐ. എം. വിജയന് ഉള്‍പ്പെടെ നിരവധി ദേശീയ സംസ്ഥാന കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും. നിരവധി കായിക മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുനിസിപ്പല്‍ മൈതാനത്ത് ആദ്യ മത്സരത്തില്‍ പന്തുരണ്ടപ്പോള്‍ കോട്ടയത്തെ കായിക പ്രേമികള്‍ ആവേശത്തോടെയാണ് പ്രീമിയര്‍ ലീഗിനെ വരവേറ്റത്. ആദ്യദിനത്തില്‍ ഫെഌഡ്ലൈറ്റുകളുടെ വെളിച്ചത്തില്‍ നടന്ന രണ്ടാമത് മത്സരത്തിലും നിരവധിയാളുകള്‍ കാണികളായി എത്തിയിരുന്നു. ഇന്നലെ കൃത്യം 4.45 ന് തന്നെ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് തിരുവനന്തപുരം കെ. എസ്. ഇ. ബി. ടീം മലപ്പുറം ബോസ്കോയെ പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ തന്നെ കെ. എസ്. ഇ. ബിയുടെ ഷഹാസ് സലീല്‍ ഒരു മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി എതിര് ടീമിനെ അമ്പരിപ്പിച്ചു. പിന്നീട് 5.45 ന് മത്സരത്തിന്െ്റ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ജോബി ജസ്റ്റിന് മൂന്നാമത് ഗോളും ടീമിന് സമ്മാനിച്ചു. ഇടവേളയ്ക്ക് ശേഷം തുടര്‍ന്ന മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് ടീം വിജയപതാക പാറിച്ചത്.
ലിഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ യിലെ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബി. മത്സരങ്ങള്‍ ഏപ്രിലില്‍ കോഴിക്കോട് നടത്തും. മത്സരത്തില്‍ ഏറ്റവും നല്ല ന്യസ് ഫോട്ടോഗ്രഫിയ്ക്ക് സമ്മാനങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിന് ഈഗിള്‍സ് എഫ് സി കേരളയും, എ. ജി. എസ്. തിരുവനന്തപുരവും , 6.45 ന് പ്രശസ്തതാരം ഐ. എം. വിജയന്‍െ്റ നേതൃത്വത്തിലുള്ള കേരള പോലീസ് ടീമും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ടീമും തമ്മില്‍ ഏറ്റുമുട്ടും. 23 ന് കോട്ടയത്ത് മത്സരം സമാപിക്കും.
പ്രഥമ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ ചെയര്മാന് എം. പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്പോര്‍ട് അതോറിട്ടി ചെയര്മാന് ജിജി തോമസ്, കെ. എഫ്. എ. പ്രസിഡന്‍്റ് കെ. എം. ഐ. മേത്തര്‍, ഡോ. കിഷോര്‍, രാംകോ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: