തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. ഉണ്ണിത്താന് വധശ്രമ കേസുമായി ഹാപ്പി രാജേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നതാകും സി.ബി.ഐ അന്വേഷിക്കുക.
2011 ഏപ്രില്‍ 16ന് രാത്രിയാണ് ശാസ്താംകോട്ടയില്‍ വച്ച് ഉണ്ണിത്താന് ആക്രമിക്കപ്പെട്ടത്.
13 ദിവസത്തിനു ശേഷം ഹാപ്പി രാജേഷിനെ ഓട്ടോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ണിത്താന് വധശ്രമക്കേസില്‍ പ്രതികളായ ഡിവൈ.എസ്.പി. മാരായ അബ്ദുള്‍ റഷീദിനും സന്തോഷ് നായര്‍ക്കും ഹാപ്പി രാജേഷ് വധവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്ന ഹാപ്പി രാജേഷിന്റെ വധവുമായി ബന്ധപ്പെട്ട് സി.ബി.ഐയ്ക്ക് ഇന്നലെ രേഖകള്‍ കിട്ടിയിരുന്നു. സസ്പെന്‍ഷനിലുള്ള ഡിവൈ.എസ്.പി സന്തോഷ് നായരുടെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: