ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
കസ്റ്റഡിയില്‍ നിന്ന് വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീര്‍പ്പ്.
നിക്ഷേപകരുടെ തുക തിരിച്ച് നല്‍കാത്ത പക്ഷം സുബ്രതോ റോയിയുപടെ അപേക്ഷയിന്മേല് തീരുമാനം കൈകൊള്ളാനാകില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യ്ക്തമാക്കി.
3.3 കോടി നിക്ഷേപകരില്‍ നിന്ന് 24000 കോടി രൂപയാണ് അനധികൃതമായി സഹാറ തട്ടിയത്. ഇത് തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: