ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹിമപാതത്തെത്തുടര്‍ന്ന് രണ്ട് സൈനികരുള്‍പ്പെടെ 11 പേര് മരിച്ചു. ഇതിനെത്തുടര്‍ന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പന്ത്രണ്ട് വീടുകളുള്‍പ്പെടെ 150 കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. 82 ഫീല്‍ഡ് റെജിമെന്റിലെ നായിക് വിജയ് പ്രസാദ്, ധര്മീന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഡാക്ക് മേഖലയിലെ കാര്‍ഗില്‍ സെക്ടറിലെ അവരുടെ ക്യാമ്പിലേറ്റ ഹിമപാതത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
കുല്‍ഗാം ജില്ലയിലെ ധംഹാല് ഹഞ്ചിപോര പയിസെരാന്-ഡെറാഡൂണ്‍ ഗ്രാമത്തില്‍ രണ്ടുവീടുകള്ക്കേറ്റ ഹിമപാതത്തില്‍ നാലു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.ഗാസിഖണ്ഡ് പ്രദേശത്ത് മിമിഗാം ഗ്രാമത്തില്‍ ഷെഡ് തകര്‍ന്നുവീണ് ഒരു 48 കാരിയും മരിച്ചതായി ഉദ്യോഗസ്ഥന് പറഞ്ഞു. കാര്‍ഗില്‍ മേഖലയിലെ ഒരു ക്വാറിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ മൂന്ന് നേപ്പാളി തൊഴിലാളികളും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: